Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
Previous
Next
Karshakan
കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
Friday, February 5, 2021 3:31 PM IST
സംസ്ഥാനത്തെ അന്തരീക്ഷ താപനില അസാധാരണമാം വിധം വര്‍ധിക്കുകയാണ്. താപനില 40 ഡിഗ്രിയിലെത്തുകയും വേനല്‍മഴ ശു ഷ്കിക്കുകയും ചെയ്യുന്നതു മനുഷ്യര്‍ക്കെന്നപോലെ കാര്‍ഷിക വിളകള്‍ക്കും പ്രയാസമുണ്ടാക്കും. അന്തരീക്ഷ താപനിലയേക്കാള്‍ ഒരു ഡിഗ്രിയിലധികമായിരിക്കും മണ്ണിന്റെ താപനില. ഇതാണു സ്ഥിതി ഗുരുതരമാക്കുന്നത്. കൃഷിയില്‍ കരുതലോടെ നീങ്ങിയാലേ ചൂടിന്റെ ആഘാതത്തില്‍ നിന്നു മനുഷ്യനും കൃഷിക്കും രക്ഷയുണ്ടാകൂ.
തടം നന ഫലം നല്‍കില്ല
തടം നന രീതിയാണ് പൊതുവേ വേനലില്‍ ഉപയോഗിക്കുന്നത്. ജലസേചനത്തിനു പരമാവധി ജലം ഉപയോഗിക്കുന്ന ഈ രീതി പക്ഷേ, ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗാര്‍ഹിക, കാര്‍ഷിക രംഗങ്ങളിലെ ജല ഉപഭോഗം കാര്യക്ഷമമാക്കുന്നതിലൂടെ ജലലഭ്യത മെച്ചപ്പെടുത്താനാവും. നമ്മുടെ ജലോപയോഗ ശീലങ്ങളില്‍ മിതത്വം വരുത്തുകയെന്നതു പ്രധാനമാണ്. ഓരോ വിളയ്ക്കും ശിപാര്‍ശ ചെയ്ത അളവില്‍ മാത്രം ജലസേചനം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. വിളകളുടെ തടങ്ങളില്‍ നനവുണ്ടായിരിക്കുക എന്നതാണു പ്രധാനം.
അവലംബിക്കാം സൂക്ഷ്മ ജലസേചന രീതികള്‍
സൂക്ഷ്മ ജലസേചന രീതികള്‍ അവലംബിച്ചാല്‍ ലഭ്യമായ ജലം കൂടുതല്‍ സ്ഥലത്ത്, കൂടുതല്‍ നാള് നനയ്ക്കാനുപയോഗിക്കാം. മണ്കുടങ്ങളില് അടിഭാഗത്തായി സുക്ഷിരമുണ്ടാക്കി ഒരു പരുത്തിനൂല് തിരി കടത്തിവച്ചശേഷം വെള്ളം നിറച്ചു തൈകളുടെ തടങ്ങളില്‍ വച്ചുകൊടുത്തും ജലസേചനം കാര്യക്ഷമമാക്കാം. കഴിയുന്നതും കണികജലസേചന(ഡ്രിപ് ഇറിഗേഷന്‍) രീതി അവലംബിക്കുക. മൈക്രോസ്പ്രിങ്ക്ളര്‍ ഉപയോഗിച്ചുള്ള നന വൈകുന്നേരങ്ങളിലാക്കുന്നത് ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനു വഴിയൊരുക്കും.
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം
ഉച്ചക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയുള്ള സമയത്തു കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. രാസകീടനാശിനികള്‍ ഒരു കാരണവശാലും ഈ സമയത്തു പ്രയോഗിക്കരുത്.
ഭൂമിക്ക് ആവരണം
ഭൂമിക്ക് ആവരണമായി പുതയിടണം. മണ്ണിലെ ഈര്‍പ്പം ബാഷ്പീകരണം മൂലം നഷ്ടപ്പെടാതിരിക്കാന്‍ ഇതു സഹായിക്കും.
ജൈവ പുതയിടീല്‍
ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട്, വിള അവശിഷ്ടങ്ങള്‍ എന്നിവ ഉത്തമമായ പുത വസ്തുക്കളാണ്. തടങ്ങളില്‍ തൊണ്ടു കമിഴ്ത്തി അടുക്കുന്ന രീതി ദീര്‍ഘകാല വിളകള്‍ക്ക് ഏറെ അനുയോജ്യമാണ്.
ജൈവാവശിഷ്ടങ്ങള്‍ കത്തിക്കരുത്
ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷത്തിലെയും മണ്ണിലെയും താപനില ക്രമാതീതമായി ഉയര്‍ത്തും. ചപ്പുചവറുകള്‍ പുതയിടീലിനായി മാത്രം ഉപയോഗിക്കുക.
വേനല്‍ക്കാല ഉഴവ്
മേല്മണ്ണു ചെറുതായി ഇളക്കിയിട്ടാല്‍ വേനല്‍മഴയില്‍ നിന്നു ലഭിക്കുന്ന ജലം മണ്ണില്‍തന്നെ സംഭരിച്ചു നിര്‍ത്താനാകും. ഇതിനായി തെങ്ങിന്‍തോപ്പുകളിലും മറ്റും വേനല്‍ക്കാല ഉഴവു നടത്താം. വേനല്‍മഴ ലഭിച്ചതിനുശേഷം പയര്‍വര്‍ഗവിളകള്‍ വിതയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.
നെല്ലില്‍ ജലസേചന രീതിമാറ്റണം
ജലലഭ്യത കുറവുള്ള പാടശേഖരങ്ങളില്‍ പാടത്ത് എപ്പോഴും വെള്ളം കെട്ടിനിര്‍ത്തുന്ന ജലസേചനരീതി ഒഴിവാക്കണം. നട്ട് ഒരാഴ്ച കഴിഞ്ഞു ചിനപ്പു പൊട്ടിത്തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിര്‍ത്താം. പിന്നീട്, തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകള്‍ മണ്ണില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോള്‍ മാത്രം അടുത്ത നന നല്‍കുക. എന്നാല്‍ മണ്ണു വരണ്ടുണങ്ങാന്‍ അനുവദിക്കുകയുമരുത്.
നെല്ലില്‍ കതിര് നിരക്കുന്ന സമയത്തുണ്ടാകുന്ന വരള്‍ച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കും. ഇതുതടയാന്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്, ബോറോണ്‍ 2.5-5.0 മില്ലി ഒരു ലിറ്റര്‍ വെള്ളത്തല്‍, സാലിസിലിക് ആസിഡ് 50 മില്ലിഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത് എന്നിവയിലേതെങ്കിലുമൊന്നു തളിച്ചു കൊടുക്കാം. ഇതു വരള്‍ച്ചയെ പ്രതിരോധിക്കും.
നെല്ലില്‍ മുഞ്ഞബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിളക്കു കെണികള്‍ ഉപയോഗിച്ച് മുഞ്ഞബാധയെക്കുറിച്ചു മുന്‍കൂട്ടി അറിയണം. ഇതുവരെ കൃഷിയിറക്കാത്ത പാടശേഖരങ്ങളില്‍ നടീല്‍ അകലം, വിതയ്ക്കാനുള്ള വിത്തിന്റെ അളവ് എന്നിവ കൃത്യമായി പാലിക്കുക. കീടബാധ രൂക്ഷമായാല്‍ മാത്രം ബുപ്രോഫെസിന്‍ (രണ്ടുമില്ലി/ ഒരു ലിറ്റര്‍ വെള്ളം) ഇമിഡാക്ളോപ്രിഡ് (2.5 മില്ലി / 10 ലിറ്റര്‍ വെള്ളം) തൈയാമീതോക്സാം (രണ്ടു ഗ്രാം/10 ലിറ്റര്‍ വെള്ളം) ലായനികളിലേതെങ്കിലും തളിക്കാം.
ഇല കരിച്ചിലിനെ തടയാന്‍
ബാക്റ്റീരിയല്‍ ഇല കരിച്ചിലിനെയും മറ്റു കുമിള്‍ രോഗങ്ങളെയും ചെറുക്കാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം പച്ചച്ചാണകം കലക്കി തെളിയെടുത്ത ശേഷം 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്തു തളിക്കുന്നതു നല്ലതാണ്. നെല്ലിന്റെ പാലൂറുന്ന സമയത്ത് നെന്മണികളില് നിറവ്യത്യാസം കാണപ്പെടുന്നുണ്ടെങ്കില്‍ ട്രൈഫ്ളോക്സി സ്ട്രോബിന്‍ 25 ഡബ്ല്യു.ജി + റ്റെബുകോണസോള് 50 ഡബ്ല്യു.ജി നാലു ഗ്രാം എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുക.
തെങ്ങിനു പുതയിടാം
1. തെങ്ങിന് തടങ്ങളില്‍ ചകിരി തൊണ്ടു കമിഴ്ത്തിയടുക്കി പുതയിടുക. കടഭാഗം വെട്ടിനീക്കിയ തെങ്ങി ന്പട്ടകള് ഉപയോഗിച്ചും പുതയിടാം. തെങ്ങിന്തോട്ടങ്ങളിലുള്ള ചപ്പുചവറുകള്‍ കത്തിക്കാതെ പുതയിടാനായി ഉപയോഗിക്കുക.
2. തെങ്ങിന്റെ രണ്ടോ മൂന്നോ അടിപട്ടകള്‍ (ഓല) വെട്ടിമാറ്റുന്നതു നല്ലതാണ്. പട്ട വെട്ടുമ്പോള്‍ 1-1.5 മീറ്റര്‍ കടഭാഗം മരത്തില്‍തന്നെ നിര്‍ത്തണം.
3. തെങ്ങിന്തടിയില് ചുവടുഭാഗത്ത് ഒരു മീറ്റര്‍ ഉയരംവരെ കുമ്മായം പൂശുക.
4. തെങ്ങുകള്‍ നനയ്ക്കാന്‍ കണിക ജലസേചന രീതിയില്‍ ഒരു ദിവസം തെങ്ങൊന്നിന് 30-40 ലിറ്റര്‍ ജലം എന്ന കണക്കില്‍ നല്‍കുക.
5. വരള്‍ച്ച പ്രതിരോധിക്കാനായി പൊ ട്ടാസ്യം സള്‍ഫേറ്റ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതി ലെടുത്തു രണ്ടാഴ്ചയിലൊരിക്കല്‍ തൈത്തെങ്ങുകളില്‍ തളിക്കുക.
6. വേനല്‍മഴ ലഭിക്കുന്ന മുറയ്ക്കു തെങ്ങിന്തോട്ടങ്ങള് ഉഴുതുമറിച്ചു പയര്‍വിത്തു വിതക്കുന്നതു വരള് ച്ചയെ പ്രതിരോധിക്കും.
7. വെള്ളീച്ചകളുടെ രൂക്ഷമായ ആക്രമണം കാണുന്ന തെങ്ങുകള്‍ക്ക് വേ പ്പെണ്ണ എമല്‍ഷന്‍ 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കാം.
8. കടലോരമേഖലകളില്‍ തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കില്‍ ഗോണിയോസസ് എന്ന പരാദത്തെ 10 എണ്ണം ഒരു തെങ്ങിന് എന്ന തോതില്‍ പുറത്തുവിടുക.
വാഴയ്ക്കു കണിക ജലസേചനം
* വാഴച്ചുവട്ടില്‍ കരിയിലയോ മറ്റു ജൈവ വസ്തുക്കളോ വിള അവശിഷ്ടങ്ങളോ ഉപയോഗിച്ചു പുതയിടുക.
* കണിക ജലസേചന രീതിയില്‍ 12 ലിറ്റര്‍ ജലം ഒരു ദിവസം വാഴയൊന്നി നു ലഭിക്കത്തക്ക വിധത്തില്‍ നല് കുക.
* വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ പൊട്ടാസ്യം സള്‍ഫേറ്റ് അ ഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടാഴ്ച ഇടവേളകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.
* വേനല്‍ക്കാലത്ത് വാഴയിലയില്‍ ഇലപ്പേനിന്റെയും മണ്ഡരിയുടെയും ആക്രമണത്തിനു സാധ്യതയുണ്ട്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇലയുടെ അടിവശത്തു വീഴത്തക്ക രീതിയില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിനറല്‍ ഓയില്‍ 25 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. വെറ്റബില് സള്‍ഫര്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും മണ്ഡരിക്കെതിരേ ഫല പ്രദമാണ്.
കമുകിനു കുമ്മായം
* കമുകിന് തടികളില്‍, പ്രത്യേകിച്ച് സൂര്യപ്രകാശം നേരിട്ടു തട്ടുന്ന സ്ഥലങ്ങളില്‍ കുമ്മായം പൂശുക.
* കണിക ജലസേചന രീതിയില്‍ 15-20 ലിറ്റര്‍ ജലം ഒരു ദിവസം കമുകൊന്നിനു ലഭിക്കണം.
* കമുകിന് തടങ്ങളില്‍ കരിയിലയും മറ്റുമുപയോഗിച്ചു പുതയിടുക.
* കമുകിന് തൈകള്‍ക്കു തണല്‍ കൊടുക്കുക.
കുരുമുളകിനു ജലസേചനം
* രണ്ടാഴ്ച ഇടവിട്ടുള്ള ജലസേചനം, തടങ്ങളില്‍ പുതയിടല്‍ തുടങ്ങിയവ അനുവര്‍ത്തിക്കുക.
* ചെറിയ കൊടികള്‍ക്കു തണല്‍ നല്‍കണം.
* കഴിയുന്നതും കണിക ജലസേചനരീതി അവലംബിക്കുക. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന മേഖലകളില്‍ ചെടികളില്‍ ഇടയ്ക്കു വെള്ളം തളിച്ചു കൊടുക്കുന്നതു നന്നായിരിക്കും.
ജാതിയില്‍ ജലമില്ലെങ്കില്‍ കായ് ചുങ്ങല്‍
* ജാതിയില്‍ ജലദൗര്‍ലഭ്യത്തിന്റെ ആദ്യലക്ഷങ്ങളായ കായ് ചുങ്ങല്‍, കായ വാടല്‍ എന്നിവ കണ്ടാല്‍ ജലസേചനം അത്യന്താപേക്ഷിതമാണ്.
* ജാതിയുടെ ചുവട്ടില്‍ പുതയിടണം.
* സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര് ത്തു തളിച്ചുകൊടുക്കുന്നതു വരള്‍ച്ച യെ പ്രതിരോധിക്കും.
വേനല്ക്കാലത്തു ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങളാണു കായ് കൊഴിച്ചിലും കൊമ്പുണക്കവും കരിംപൂപ്പും. അവയ്ക്കുള്ള സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ ചുവടെ.
1. രോഗംബാധിച്ച ഇലകളും കായ് കളും ഉണങ്ങിയ കൊമ്പുകളും വെട്ടിനശിപ്പിക്കുക. തോട്ടം ശുചിയാക്കുക.
2. ജാതിയില്‍ കായ്പിടിത്തം കൂട്ടുന്നതിനും കായ് കൊഴിച്ചില്‍ തടയുന്നതിനും കുമിള്‍ രോഗബാധ നിയന്ത്രിക്കുന്നതിനും സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ ജലത്തില്‍ കലര്‍ത്തി കായ്പിടിത്ത സമയത്തു തളിച്ചുകൊടുക്കുക.
3. 20 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണസ് ചേര് ത്തു തളിക്കുന്നതു കൂടുതല്‍ ഫലപ്രദമാണ്.
4. ജലസേചനം അത്യാവശ്യമുള്ള ഒരു വിളയാണ് ജാതി. വെള്ളം കെട്ടിനിര്‍ത്തിക്കൊണ്ടുള്ള ജലസേചനരീതിക്കു പകരം തടങ്ങളില്‍ നനവുറപ്പാക്കുന്ന രീതി സ്വീകരിക്കണം. ഇതിലൂടെ ജലം കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാവും.
5. പൊട്ടാഷ് അഭാവമുള്ള മരങ്ങളില്‍ കൃത്യമായി വളപ്രയോഗം നടത്തുക.
6. കരിംപൂപ്പു രോഗം കാണുന്ന ഇലകളില്‍ കഞ്ഞിവെള്ളം തളിക്കുക.
8. ബോര്ഡോമിക്സ്ച്ചര് പോലുള്ള ചെമ്പു കലര്‍ന്ന കുമിള്‍നാശിനികള്‍ ഉപയോഗിക്കുന്നത് രോഗനിയന്ത്രണത്തിനു ഫലപ്രദമാണ്.
വേനല്‍ക്കാല പച്ചക്കറികൃഷി
* വേനല്‍ക്കാല കൃഷിക്കായി പയര്‍, ചീര, വെള്ളരി, കക്കരി, പടവലം, ചുരയ്ക്ക, പീച്ചില്‍ തുടങ്ങിയ വിളകള്‍ തെരഞ്ഞെടുക്കുക.
* കണിക ജലസേചന രീതിയില്‍ 1.5-രണ്ടു ലിറ്റര്‍ വെള്ളം ചെടിയൊന്നിനു നല്‍കണം. പുതയിടുന്നതും നല്ലതാണ്.
* നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച, മീലിമൂട്ട, ഇലപ്പേന്‍, പച്ചത്തുള്ളന്‍, മുഞ്ഞ (എഫിഡ്) എന്നിവയുടെ ആക്രമണം വേനല്ക്കാലത്തു രൂക്ഷമാകും. അടുക്കളത്തോട്ടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ രണ്ടു ശതമാനം(20 മില്ലിലിറ്റര്‍ ഒരുലിറ്ററില്‍) വേപ്പെണ്ണ എമല്‍ഷന്‍ തളിക്കാം. മഞ്ഞ കെണി വയ്ക്കുന്നതിലൂടെ മുഞ്ഞ, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കാനാവും.
* മണ്ഡരിബാധ കാണുകയാണെങ്കില്‍ വെറ്റബിള്‍ സള്‍ഫര്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.
ഗവേഷണ വിഭാഗം
കേരള കാര്‍ഷിക സര്‍വകലാശാല
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top