വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്പോൾ
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്പോൾ
Wednesday, January 12, 2022 4:35 PM IST
കൊറോണ പാക്കേജിൽപ്പെടുത്തി കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണ്. നാനൂറ് കർഷക സംഘടനകൾ ചേർന്നു രൂപീകരിച്ച സംയുക്ത കിസാൻ മോർച്ചയ്ക്കു കീഴിൽ അണിനിരന്ന കർഷകർ നയിച്ച ഐതിഹാസിക സമരത്തിന്‍റെ വിജയമാണിത്. 2020 ജൂണ്‍ അഞ്ചിന് ഇറക്കിയ ഓർഡിനൻസ് സെപ്റ്റംബറിൽ പാർലമെന്‍റിൽ അവതരിപ്പിച്ച് നിയമമാക്കുകയായിരുന്നു. 2021 ജനുവരിയിൽ നിയമങ്ങൾ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.

* 358 ദിനങ്ങൾ പിന്നിട്ട പോരാട്ടം

2020 നവംബർ 26 നു തുടങ്ങിയ കർഷക പോരാട്ടം 358 ദിനങ്ങൾ പിന്നിട്ട് 2021 നവംബർ പത്തൊൻപതിലെത്തുന്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പിൻവലിക്കൽ പ്രഖ്യാപനം വരുന്നത്. സമരത്തിനു നേതൃത്വം നൽകുന്ന സിക്കു കർഷകരെ കൈയിലെടുക്കാൻ ഗുരുനാനാക്ക് ജയന്തി ദിവസം തന്നെയാണ് പ്രഖ്യാപനം നടത്തിയത്.

ഇതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യത്തിലേക്കു കൂടിയാണ് ഇതു വിരൽചൂണ്ടുന്നത്. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ കർഷകരോഷം വർധിക്കുകയായിരുന്നു. പഞ്ചാബും യുപിയും അടുത്തവർഷാരംഭത്തിൽ തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. ഈ സാഹചര്യങ്ങളിൽ വിദേശ മാധ്യമശ്രദ്ധയുൾപ്പെടെ കർഷകസമരത്തിനു കിട്ടുമെന്നതും പിൻവലിക്കൽ തീരുമാനത്തിന് ആക്കം കൂട്ടി.

* പൊലിഞ്ഞത് 719 കർഷക ജീവനുകൾ

സമരത്തിനിടെ മരിച്ചവരും ജീവനൊടുക്കിയവരും ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുടെ മകന്‍റെ വാഹനവ്യൂഹം ഇടിച്ചു കൊലപ്പെടുത്തിയതും ഉൾപ്പെടെ 719 കർഷകരുടെ ജീവനുകളാണ് പൊലിഞ്ഞത്.

* കർഷക രോഷത്തിനു പിന്നിൽ

കർഷക രക്ഷയ്ക്കെന്നപേരിൽ കൊണ്ടുവരുന്ന നിയമങ്ങൾ കോർ പറേറ്റ് കർഷക ചൂഷണത്തിനു കളമൊ രുക്കുമെന്നാ യിരുന്നു കർഷകരുടെ ആശങ്ക.

* നിയമങ്ങൾ ഏവ?

കർഷക ഉത്പന്ന വ്യാപാര വാണിജ്യ നിയമം, കർഷക ശക്തീകരണ- സംരക്ഷണ നിയമം, 1955 ലെ അവശ്യ സാധന നിയമ ഭേദഗതി.


നിയമങ്ങളും ആരോപണങ്ങളും

1. കർഷക ശക്തീകരണ ബിൽ

ബില്ലിലെ പ്രധാന ആശയം കരാർ കൃഷിയായിരുന്നു.

കേന്ദ്രവാദം: കൃഷിയിറക്കും മുന്പ് കർഷകർ വൻകിട കന്പനികളുമായി കരാറുണ്ടാക്കി, വിലയുറപ്പിച്ച് കൃഷി ചെയ്യു ന്നതിലൂടെ വിപണി ഉറപ്പിക്കാം, ഇടത്തട്ടുകാരുടെ ചൂഷണമില്ലാതാക്കാം.

കർഷകപക്ഷം: അമേരിക്ക ഉൾപ്പെടെ പരീക്ഷിച്ച് പരാജയ പ്പെട്ടതാണ് കരാർ കൃഷി. ഇടനിലക്കാർക്കുപകരം കരാർ കന്പനി വരുന്പോൾ അതിലും വലിയ ചൂഷണം നടക്കും. ഇന്ത്യയിലെ 85 ശതമാനവും ചെറുകിടഇടത്തരം കർഷകരാണ്. അതിൽ വലിയൊരു ശതമാനം പാട്ടകൃഷി ചെയ്യുന്നു. ഈ നിയമം മൂലം കുത്തക കന്പനികൾക്ക് ഏക്കറുകണക്കിന് കൃഷിയിടങ്ങളിൽ പാട്ടക്കൃഷി നടത്താനാകും. പാട്ടക്കൃഷി ചെയ്യുന്ന കർഷകർ ഇതവസാനിപ്പി ക്കുകയോ കന്പനികളുടെ ഭൂമിയിൽ കൃഷിചെയ്യേണ്ടി വരികയോ ചെയ്യും.

നിലവിലുള്ളതിനേക്കാൾ വലിയ വില നൽകി ചെറുകിട കർഷകരിൽ നിന്ന് ആദ്യം കുത്തകകൾ സംഭരിക്കും. ഇതോടെ സിവിൽസപ്ലൈസ്, എഫ്സിഐ പോലുള്ള സർക്കാർ സംവി ധാനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകാതെ വരും. റേഷൻ വിതരണം പ്രതിസന്ധിയിലാകും. രാജ്യത്തി നാവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ ഉത്പാദിപ്പിക്കുന്നതിനു പകരം കന്പനികൾക്കു ലാഭം കിട്ടുന്ന വിളകൾ കർഷകരെക്കൊണ്ട് കൃഷി ചെയ്യി പ്പിക്കാം. ഇങ്ങനെവന്നാൽ രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷതന്നെ അവതാളത്തി ലാകും. രാജ്യത്തിനാവശ്യമുള്ളവ ഉത്പാദിപ്പിക്കുന്നതിൽ സർക്കാരിന്‍റ നിയന്ത്രണം വേണം. സർക്കാർ സംഭരണം നിലച്ചാൽ തറവില പ്രഖ്യാ പനം കടലാസിലൊതുങ്ങും. എടു ക്കാൻ ആളില്ലാതാകുന്പോൾ, കിട്ടുന്ന വിലയ്ക്കു കൊടുക്കാൻ കർഷകർ നിർബന്ധിതരാകും. കരാർ കൃഷി യിലേർപ്പെടാത്തവർക്ക് വിപണിയു ണ്ടാകില്ല.


2. കർഷക ഉത്പന്ന, വ്യാപാര വാണിജ്യ ബിൽ

കേന്ദ്രവാദം: കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ രാജ്യത്തെവിടെയും വിൽക്കാനവസരം ലഭിക്കുന്നു. ഇതിനായി കർഷക ഉത്പാദക കന്പനികൾ രൂപവത്കരിക്കണം. ഷെയറുകളി ലൂടെ തുക കണ്ടെത്തണം. സർക്കാരും ഇതിന് സാന്പത്തിക സഹായം നൽകും.

കർഷകപക്ഷം: കർഷകർക്ക് വിൽക്കാ മെന്നതിനേക്കാൾ കോർപറേറ്റുകൾക്ക് വാങ്ങാമെന്ന സ്ഥിതിയാകും. ചുരു ങ്ങിയ ദിവസങ്ങൾക്കുള്ളിൽ മറ്റൊരു സംസ്ഥാനത്ത് സാധനമെത്തിക്കാൻ കർഷകർക്കാകില്ല. ഇതിനു കർഷകർ സംഘടിച്ച് കന്പനി ഉണ്ടാക്കണം. ഇങ്ങനെയുള്ള കന്പനികളുടെ വിജയസാധ്യതാ നിരക്ക് ഇന്ത്യയിൽ 20 ശതമാനത്തോളമേയുള്ളൂ. അതിനാൽ വൻകിടക്കാർക്കേ ഇതുകൊണ്ട് നേട്ടമുണ്ടാകൂ. നിയമം മൂലം ശക്തിപ്രാപിക്കുന്ന കോർപറേറ്റുകൾ രാജ്യത്തെ ചെറുകിട, നാമമാത്ര കർഷക വിപ ണികളെ തകർക്കും.

3. 1955 ലെ അവശ്യസാധന നിയമ ഭേദഗതി

ധാന്യങ്ങൾ, ഭക്ഷ്യഎണ്ണകൾ, എണ്ണക്കു രുക്കൾ, പയറുവർഗങ്ങൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നീ ആറ് ഉത്പന്നങ്ങ ളെയാണ് അവശ്യസാധന നിയമ പരിധിയിൽ നിന്ന് എടുത്തു മാറ്റിയത്. ഇതുമൂലം ആർക്കും ഭക്ഷ്യസാധനങ്ങൾ ദീർഘനാൾ സൂക്ഷിച്ചുവയ്ക്കാനാകും. യുദ്ധം, ക്ഷാമം, അസാധാരണ വിലക്കയറ്റം എന്നീ സാഹചര്യ ങ്ങളിൽ മാത്രമാണ് സർക്കാരിന് ഇടപെടാ നാവുക. ഭക്ഷ്യവസ്തുക്കൾ അനാവശ്യമായി നിശ്ചിതകാലാവധിക്കപ്പുറം സൂക്ഷിച്ചാൽ ഇവ പിടിച്ചെടുത്ത് ജനങ്ങൾക്കു നൽകാനുള്ള സർക്കാരിന്‍റെ അധികാരമാണ് നിയമഭേദഗതി മൂലം ഇല്ലാതായത്.

കേന്ദ്രവാദം: ഭക്ഷ്യവസ്തുക്കൾ ശേഖരിക്കാനും വിപണനം നടത്താനും ആർക്കുമാകും. ഇതുമൂലം ഭക്ഷ്യവിപണിയിൽ വൻ മുന്നേറ്റമുണ്ടാകും. മൂല്യവർധിത ഉത്പന്ന നിർമാണം ഉൾപ്പെടെയുള്ള മേഖലകളിൽ വൻ കുതിച്ചു ചാട്ടമുണ്ടാകും. ഇത് കർഷകർക്ക് ഉയർന്ന വില ലഭിക്കുന്നതിനു സഹായകമാകും. ഉത്പാദിപ്പിച്ചവ നശിക്കാതെ ശേഖരിച്ചു വയ്ക്കാനുള്ള സംവിധാനങ്ങൾ സ്വകാര്യമേഖലയ്ക്ക് ഒരുക്കാനാകും.

കർഷകപക്ഷം: കരിഞ്ചന്തയും പൂഴ്ത്തി വയ്പും നിയമത്തിന്‍റെ മറവിൽ നടത്താം. കോർപറേറ്റുകൾ കർഷക രിൽ നിന്ന് കുറഞ്ഞവിലയ്ക്ക് ഉത്പന്ന ങ്ങൾ വാങ്ങി, തങ്ങളുടെ അത്യാധു നിക സൗകര്യങ്ങളുള്ള സംഭരണ ശാലകളിൽ സൂക്ഷിച്ച്, കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടും. കർഷകർക്ക് വിലവർധനയുടെ പ്രയോജനം ലഭിക്കില്ല.

ടോം ജോർജ്