കുന്നിൻ മുകളിൽ പശുക്കൾക്കു സുഖവാസം; ക്ഷീരരംഗത്ത് കൊടി പാറിച്ച് തങ്കച്ചൻ
കുന്നിൻ മുകളിൽ പശുക്കൾക്കു സുഖവാസം; ക്ഷീരരംഗത്ത് കൊടി പാറിച്ച് തങ്കച്ചൻ
Friday, May 5, 2023 5:16 PM IST
കഠിനാധ്വാനത്തിനു തയാറുള്ള ആർക്കും മാതൃ കയാക്കാവുന്ന ക്ഷീരകർഷകനാണു കോട്ടയം ജില്ലയിലെ പെരുവ കുന്നപ്പിള്ളിയിൽ പുറക്കരി ജോസഫ് സെബാസ്റ്റ്യൻ എന്ന തങ്കച്ചൻ. ഇതിനുള്ള അംഗീകാരമായിട്ടാണു ക്ഷീരമേഖലയിൽ കോട്ടയം ജില്ലയിലെ മികച്ച സഹകാരിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

വീട്ടാവശ്യത്തിനുള്ള പാലിനായി 2002 ൽ വീടിനോടു ചേർന്ന് ഒരു എരുമയെ വാങ്ങി വളർത്തിയാണു തുടക്കം. പിന്നീട് പശുക്കളെയും കൂടി വാങ്ങി രംഗത്ത് സജീവമാകുകയായിരുന്നു. ആദ്യഘട്ടത്തിൽ അഞ്ച് പശുക്കളെയാണു വാങ്ങിയത്.

വീടിനോട് അനുബന്ധിച്ചുള്ള പരിമിതമായ സാഹചര്യങ്ങളിൽ കൂടുതൽ പശുക്കളെ വളർത്താൻ പറ്റാത്തതിനാൽ മരങ്ങോലിക്കു സമീപം നേരത്തെ വാങ്ങിയിരുന്ന മലമുകളിലെ മൂന്ന് ഏക്കറോളം വരുന്ന റബർ തോട്ടത്തിലേക്ക് ഫാം മാറ്റാൻ തീരുമാനിക്കുകയായിരുന്നു. തോട്ടത്തിന്‍റെ പകുതിയോളം സ്ഥലം ഫാമിനായി രൂപപ്പെടുത്തി, സെന്‍റ്. ന്ധസെബാസ്റ്റ്യൻസ് ക്യാറ്റിൽ ഫാം’ എന്ന പേരും നൽകി. 60 പശുക്കളെ വളർത്താൻ കഴിയുന്ന സൗകര്യങ്ങളോടെയാണ് ഫാം നിർമിച്ചിരിക്കുന്നത്.



ഇപ്പോൾ 42 പശുക്കളും രണ്ട് എരുമകളും ആറ് കിടാക്കളുമുണ്ട്. കൂടുതലും എച്ച് എഫ്, ജേഴ്സി, കോബ്, സഹിവാൾ ഇനങ്ങളിൽപ്പെട്ട പശുക്കൾ. ഫാം തുടങ്ങിയ കാലത്ത് ചിന്താമണി, കൃഷ്ണഗിരി, കരൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പശുക്കളെ വാങ്ങിയിരുന്നത്.

കുന്നിൻ മുകളിൽ ഫാം ഒരുക്കുന്നതിന് 125 ഓളം ലോഡ് കരിങ്കല്ല് വേണ്ടിവന്നു. ജിഐ പൈപ്പുകളും ഷീറ്റുകളും ഉപയോഗിച്ചു ഫാമിന്‍റെ നാല് വശങ്ങളും മറച്ചു. മൂന്നു ഗേറ്റുകളും സ്ഥാപിച്ചു. വരൾച്ചയെ നേരിടാൻ ഫാമിനോട് ചേർന്നു 5.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുണ്ട്. അപ്പുറത്ത് വിപുലമായ രീതിയിൽ തീറ്റപ്പുൽ കൃഷിയുമുണ്ട്. ഫാമിലെ പണികൾക്കു ബീഹാർ സ്വദേശികളായ മൂന്നു പേരുണ്ട്.


ഇവർക്കുള്ള താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏല്ലായിടവും നിരീക്ഷിക്കാൻ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പുലർച്ചെ രണ്ടരയോടെ ഫാം പ്രവർത്തനസജ്ജമാകും. ദിവസം 15 മണിക്കൂറെങ്കിലും തങ്കച്ചൻ ഫാമിലുണ്ടാകും.

പൂർണമായും യന്ത്രവത്കൃതമാണു ഫാം. പശുക്കളെ കുളിപ്പിക്കുന്നതും കറക്കുന്നതും തീറ്റപ്പുല്ല് മുറിക്കുന്നതുമെല്ലാം യന്ത്ര സഹായത്തോടെയാണ്. 2020-ൽ ഹൈ ടെക്ക് ഫാമിനുള്ള സംസ്ഥാനതല അവാർഡും ഇദേഹത്തിന് ലഭിച്ചിരുന്നു. മികച്ച പശുവിനുള്ള സമ്മാനങ്ങളും നിരവധി തവണ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

ആദ്യം മുതൽ പാലളക്കുന്ന കുന്നപ്പിള്ളിയിലെ ക്ഷീരസംഘത്തിലാണു തങ്കച്ചൻ ഇപ്പോഴും പാൽ നൽകുന്നത്. ദിവസം ശരാശരി 500 ലിറ്ററോളം പാൽ അളക്കുന്നുണ്ട്. രാവിലെ ആറിന് പാൽ ക്ഷീരസംഘത്തിൽ എത്തിക്കും. കാലിത്തീറ്റ കുറച്ച് തീറ്റപ്പുല്ല്, പരുത്തി പിണ്ണാക്ക്, ചോളം പിണ്ണാക്ക് എന്നിവയെല്ലാം ചേർത്താണ് തീറ്റ കൊടുക്കുന്നത്.

മുന്പൊക്കെ ചാണകം വാങ്ങാൻ കർഷകരുൾപ്പെടെ നിരവധിപ്പേർ ഫാമിലെത്തിയിരുന്നു. ആവശ്യക്കാർ കുറഞ്ഞതോടെ ചാണകം ഉണക്കി ചാക്കുകളിൽ സൂക്ഷിച്ചാണ് ഇപ്പോൾ വില്പന. കന്നുകാലികളുടെ മൂത്രം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്‍റാണ് ഫാമിന്‍റെ ഉൗർജ സ്രോതസ്. പാചകം ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങൾക്കും ഇതു ധാരാളം. അധികം വരുന്ന ഗ്യാസ് സമീപത്തെ വീടുകൾക്കു സൗജന്യമായി നൽകുകയും ചെയ്യുന്നു.

45 ലക്ഷം രൂപ വായ്പയെടുത്താണ് ഫാം വിപുലപെടുത്തിയത്. നാളിതുവരെ തിരിച്ചടവ് മുടങ്ങിയിട്ടില്ല. എംജി യൂണിവേഴ്സിറ്റിക്കായി സ്ഥലം വിട്ടു നൽകേണ്ടി വന്നതോടെയാണ് അതിരന്പുഴയിൽ നിന്നു 98-ൽ തങ്കച്ചനും കുടുംബവും പെരുവ കുന്നപ്പിള്ളിയിലേക്കു താമസം മാറ്റിയത്. ഭാര്യ മേരിക്കുട്ടി, മക്കൾ എൻജിനിയർമാരായ സെബാസ്റ്റ്യൻ ജോസഫ്, ചെറിയാൻ കെ.പുറക്കരി, ലിസ് ജെ എന്നിവരുടെ പൂർണ പിന്തുണയും അദ്ദേഹത്തിനുണ്ട്.

ഫോണ്‍: 9605010114

ബിജു കടുത്തുരുത്തി