പിതാവിന്‍റെ ജന്മനാട്ടിൽ വിരുന്നുകാരിയായി ശോഭന
Tuesday, April 16, 2024 12:10 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് ഇലക്ഷൻ പ്രചരണത്തിന്. വേദിയിൽ താരപരിവേഷത്തോടെ നിന്ന്, അണികളെ ആഹ്‌ളാദരിതയാക്കിയ ശോഭനയുടെ പിതാവിന്‍റെ ജന്മനാടുകൂടിയാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കട കൊറ്റംപള്ളി.

ട്രാവൻകൂർ സിസ്റ്റേഴ്സ്(തിരുവിതാംകൂർ സഹോദരിമാർ )എന്നറിയപ്പെട്ടിരുന്നവരാണ് ലളിത, രാഗിണി, പത്മിനി . ഇവരുടെ സഹോദരൻ രാമചന്ദ്രൻ. രാമചന്ദ്രന്‍റെ മകളാണ് ശോഭന. കാട്ടാക്കട കൊറ്റംപള്ളിയിലെ ഭൂപ്രഭുവായിരുന്നു തങ്കപ്പൻപിള്ള. ഏതാണ്ട് 500 ഏക്കറോളം സ്ഥലം ഉണ്ടായിരുന്ന തങ്കപ്പൻപിള്ളയുടെയും ഭാര്യ സരസ്വതിയമ്മയുടെയും മക്കളാണ് തിരുവിതാംകൂർ സഹോദരിമാരും ശോഭനയുടെ പിതാവും. ഇവർ ജനിച്ചതും വളർന്നതും കൊറ്റംപള്ളിയിലാണ്. തുടർന്ന് തങ്കപ്പൻ പിള്ളയുടേയും സരസ്വതിയമ്മയുടേയും ബന്ധം വേർപ്പെട്ടു.

ശോഭനയുടെ പിതാവ് ഉൾപ്പടെ നാല് പേരും അമ്മയോടൊപ്പം കൊറ്റംപള്ളി വിടുകയും അവർ തിരുവനന്തപുരത്തേക്ക് താമസം മാറ്റുകയും ചെയ്തു. പിന്നെ മദ്രാസിലേക്ക് താമസം മാറ്റി. ചെറുപ്രായത്തിൽ ശോഭന തന്‍റെ അപ്പുപ്പനെ കാണാൻ വരുമായിരുന്നുവെന്ന് ബന്ധുകൂടിയായ ഗോപകുമാർ പറഞ്ഞു. ശോഭനയുടെ പിതാവ് ഇടയ്ക്കിടയ്ക്ക് നാട്ടിൽ വരികയും അവരുടെ കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്യുമായിരുന്നു. ശോഭനയുടെ അപ്പുപ്പൻ മരിച്ചിട്ട് 38 വർഷമായി. മരണ ശേഷം ലളിത പത്മിനി രാഗിണിമാർ ഇവിടെ എത്താറില്ല.

ബന്ധുക്കളുടെ കല്യാണത്തിന് എത്തുമായിരുന്നു. തങ്കപ്പൻപിള്ളയുടെ മരണത്തോടെ ഭൂമികൾ കൈമാറ്റം ചെയ്യപ്പെട്ടു. ഇപ്പോൾ കുടുംബവീടുമില്ല. തന്‍റെ പിതാവിന്‍റെ ജന്മനാട് കാണാൻ ശോഭന എത്തുമെന്ന് ബന്ധുക്കൾ കരുതിയെങ്കിലും വരാത്തതിലും അവർക്ക് വിഷമമുണ്ട്. ഒരിക്കൽ കുടുംബ ക്ഷേത്രമായിരുന്നതും പിന്നീട് നാട്ടുകാർക്ക് കൈമാറിയതുമായ കൊറ്റംപള്ളി ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സമയമാണ്.