പെരുവണ്ണാമൂഴി: കടിയങ്ങാട് - പെരുവണ്ണാമൂഴി റൂട്ടിൽ തെരുവുനായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ പെരുവണ്ണാമൂഴിക്ക് വൈകീട്ട് ഏഴരയോടെ യാത്ര ചെയ്ത അമ്മക്കും മകൾക്കും നേരേ പട്ടാണിപ്പാറയിൽ വച്ച് രണ്ട് തെരുവു നായകൾ പാഞ്ഞടുത്തു.

ആദ്യം ഭയന്നെങ്കിലും മനസാന്നിധ്യം വിടാതെ അധ്യാപിക കൂടിയായ അമ്മ സ്കൂട്ടർ മുന്നോട്ടെടുക്കുകയായിരുന്നു. ഒരു കിലോമീറ്റർ ദൂരത്തിൽ നായകൾ പിന്നാലെയുണ്ടായിരുന്നു.

ടോർച്ചടിച്ച് വരുന്ന വഴി പോക്കരെ കണ്ടാണ് നായകൾ പിന്തിരിഞ്ഞത്. വണ്ടി നിർത്തിയാൽ അക്രമണം ഉറപ്പായിരുന്നെന്ന് അധ്യാപിക പറഞ്ഞു. താഴത്തുവയൽ, പെരുവണ്ണാമൂഴി എന്നിവിടങ്ങളിലും അക്രമകാരികളായ തെരുവു നായകളുടെ കേന്ദ്രമാണ്.