സുൽത്താൻ ബത്തേരി: കഴിഞ്ഞദിവസം വൈകുന്നേരംവരെ സന്തോഷത്തോടെ സംസാരിച്ച് പിരിഞ്ഞ എലിസബത്തിന്‍റെ മരണം വിശ്വസിക്കാനാകുന്നില്ല അയൽവാസികൾക്ക്.

ഞായറാഴ്ച വൈകുന്നേരം എലിസബത്തിന്‍റെ വീട്ടിൽ അയൽകൂട്ടംകൂടി ചായയും കുടിച്ച് സന്തോഷത്തോടെ മടങ്ങിയ അയൽകൂട്ടഅംഗങ്ങൾക്ക് മരണവാർത്ത വിശ്വസിക്കാനായിട്ടില്ല ഇതുവരെ.

ഒപ്പമിരുന്ന് കഥകൾ പറഞ്ഞ കൂട്ടുകാരിയുടെ ജീവനറ്റ ശരീരം കണ്ട എല്ലാവരും വിതുന്പി. ഇവരുടെ ഭർത്താവ് കൈഞെരന്പ് മുറിച്ചനിലയിൽ ആശുപത്രിയിലുമാണ്. നന്പ്യാർകുന്ന് ടൗണിൽ കച്ചവടം ചെയ്താണ് ഇരുവരും കഴിഞ്ഞുവരുന്നത്. അതുകൊണ്ടുതന്നെ നാട്ടുകാർക്കെല്ലാം ഇരുവരും പ്രിയങ്കരുമാണ്. നല്ലസന്തോഷത്തിൽ കഴിഞ്ഞിരുന്ന കുടുംബമായിരുന്ന എലിസബത്തിന്േ‍റതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവമറിഞ്ഞ ഇവിടേക്ക് ഒഴുകിയെത്തുന്നവരെല്ലാം എന്താണ് സംഭവിച്ചതെന്ന് അറിയാതെ സങ്കടപ്പെടുകയാണ്.