എന്‍.കെ.പ്രേമചന്ദ്രന് ചാത്തന്നൂരില്‍ ഉജ്വല വരവേല്‍പ്
Tuesday, April 16, 2024 10:38 PM IST
കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ അത്യുജ്ജ്വല സ്വീകരണം നല്‍കി ചാത്തന്നൂര്‍ ജനത എതിരേറ്റു.

കല്ലുവാതുക്കല്‍, പൂതക്കുളം, പരവൂര്‍, പാരിപ്പള്ളി, പരവൂര്‍ നോര്‍ത്ത്, പരവൂര്‍ ടൗണ്‍ എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ സ്വീകരണ പരിപാടി. ഒരു സ്ഥാനാര്‍ഥിയായിട്ടല്ല പ്രേമചന്ദ്രന്‍റെ വരവ് ആളുകള്‍ കണ്ടത്. കക്ഷി രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം ഉള്ളുതുറന്ന സ്നേഹവായ്പിന്‍റെ അപൂര്‍വമായ സംഗമം കൂടിയായിരുന്നു ചാത്തന്നൂരിലെ സ്വീകരണം.തൊഴിലാളി മേഖല ഒന്നാകെ ഇളക്കിമറിച്ച് സ്വീകരണ പോയിന്‍റുകളില്‍ സമ്മതിദായകരെക്കൂടാതെ അന്നാട്ടിലെ പൊതുഉത്സവമാക്കി മാറ്റുന്ന തരത്തിലായിരുന്നു സ്വീകരണ പരിപാടി. പൈലറ്റ് വാഹനത്തില്‍ നിന്നും സ്ഥാനാര്‍ഥി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ വികസന നിലപാടുകള്‍ ഉച്ചഭാഷിണിയിലൂടെ അത്യുച്ചത്തില്‍ ഉയരുമ്പോഴേക്കും സ്ഥാനാര്‍ഥിഎത്തിച്ചേരുകയാണ്.

അപ്പോഴേക്കും ഓടിയടുത്തുകൂടുന്ന പൊതുജനങ്ങളുമായി സ്നേഹം പുതുക്കി സൗഹൃദസംഭാഷണത്തി ലേര്‍പ്പെടുന്ന സ്ഥാനാര്‍ഥിക്ക് എല്ലാവരെയും അറിയാം.

പേരെടുത്ത് പറഞ്ഞു വിളിച്ച് ഓരോരുത്തരോടും സംസാരിക്കുന്ന പ്രേമചന്ദ്രന്‍ ആരിലും വിസ്മയം ഉളവാക്കുന്ന തരത്തിലാണ് സ്വീകരണ പോയിന്‍റുകളില്‍ വന്നുകൂടുന്ന ആളുകളോടുള്ള സമീപനം. സ്വീകരണ പോയിന്‍റുകളില്‍ ഹ്രസ്വമായ പ്രസംഗം.പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍, പ്രസംഗത്തില്‍ സൂചിപ്പിച്ചു.വിജയത്തിനുവേണ്ടി എല്ലാവരുടെയും അനുഗ്രഹാശിസുകള്‍ അഭ്യര്‍ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിക്കുന്നു.