പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ നിശിതമായ വിമര്‍ശനക്കുറിപ്പുകളുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട് സ്വന്തം മണ്ഡലത്തിലെ സിപിഎം പ്രാദേശിക നേതാക്കളും അണികളും. പോസ്റ്റുകളെ സംബന്ധിച്ച് അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം.

കഴിഞ്ഞയാഴ്ച സസ്‌പെന്‍ഷനിലായ സിഡബ്ല്യുസി ജില്ലാ ചെയര്‍മാന്‍ എന്‍. രാജീവാണ് കഴിഞ്ഞദിവസം രാത്രി പരിഹാസക്കുറിപ്പുമായി ആദ്യം രംഗത്തെത്തിയത്. സിപിഎം ഇരവിപേരൂര്‍ ഏരിയാ കമ്മിറ്റിയംഗം കൂടിയാണ് എന്‍. രാജീവ്. “കുട്ടിയായിരിക്കേ ഞാന്‍ ക്ലാസ് പരീക്ഷാദിവസം വയറുവേദന എന്ന കളവു പറഞ്ഞ് വീട്ടില്‍ ഇരിക്കുമായിരുന്നു. അങ്ങനെ ഞാന്‍ പരീക്ഷകളില്‍നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍നിന്നും’’.

മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയാണ് രാജീവ് പരിഹസിച്ചത്. പോസ്റ്റ് വിവാദമായതോടെ അദ്ദേഹം അതു പിൻവലിച്ചു, വിശദീകരണവും നൽകി.


മന്ത്രി അല്ല, ഒരു എംഎല്‍എ പോലും ആകാന്‍ വീണക്ക് അര്‍ഹതയില്ലെന്നായിരുന്നു ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം പി.ജെ. ജോണ്‍സന്‍റെ പോസ്റ്റ്.

എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്‍റു കൂടിയാണ് ജോണ്‍സണ്‍. കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്ന് സ്ത്രീ മരിക്കാനിടയായ സംഭവത്തിനുശേഷം മന്ത്രിക്കെതിരേ നവമാധ്യമങ്ങളിലൂടെ സിപിഎം അണികളും നേതാക്കളും രംഗത്തെത്തിയത് പാര്‍ട്ടിക്കും തലവേദനയായിട്ടുണ്ട്.

നേതാക്കളുടെ പോസ്റ്റുകളെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എഫ്ബി പോസ്റ്റുകളെ സംബന്ധിച്ച് അന്വേഷിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.