സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞുനിർത്തി മര്‍ദിച്ച യുവാവ് റിമാൻഡിൽ
Sunday, June 15, 2025 5:22 AM IST
പേരൂര്‍ക്കട: സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചയാളെ പോലീസ് അറസ്റ്റുചെയ് തു. മണക്കാട് സ്വദേശിയും നിലവില്‍ കല്ലിയൂര്‍ നിലമ ടര്‍ഫിനു സമീപം വാടകയ്ക്കു താമസിച്ചുവരുന്നയാളുമായ മനു എന്നുവിളിക്കുന്ന ആഷിഖ് (29) ആണ് അറസ്റ്റിലായത്.

ജൂണ്‍ 12ന് രാത്രി 8.45നാണ് കേസിനാസ്പദമായ സംഭവം. കരമന ആണ്ടിയിറക്കത്തുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന നെടുങ്കാട് സ്വദേശി സഞ്ജയന്‍ (24) ആണ് ആക്രമണത്തിന് ഇരയായത്. ഇരുവരും ഒരേദിശയില്‍ സഞ്ചരിക്കുകയായിരുന്നു.

ആഷിഖ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ സഞ്ജയന്‍റെ സ്‌കൂട്ടറില്‍ വന്നിടിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ സഞ്ജയനെ തടഞ്ഞുനിര്‍ത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്നു തന്‍റെ കൈയില്‍ കരുതിയിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് ഇയാള്‍ സഞ്ജയനെ മര്‍ദിക്കുകയായിരുന്നു.

നെഞ്ചിനും ഇടതു ഷോള്‍ഡറിനും അടിയേറ്റ സഞ്ജയന്‍റെ കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും ചികിത്സ തേടി.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ആഷിഖ് എന്നു പോലീസ് അറിയിച്ചു. കരമന സിഐ അനൂപ്, എസ്ഐമാരായ സന്ദീപ്, അജിത്കുമാര്‍, സി പിഒ ഹിരണ്‍ എന്നിവരാണു പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.