അഞ്ചൽ മിഷന്‍ ആശുപത്രി-അഗസ്ത്യക്കോട് റോഡ് : തകർന്ന നിലയിൽ
Sunday, June 15, 2025 5:22 AM IST
അഞ്ചല്‍ : അഞ്ചലില്‍ ഏറ്റവുമധികമാളുകള്‍ നിത്യവും ഉപയോഗിക്കുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ദിനവും നൂറുകണക്കിനു വാഹനങ്ങള്‍ എത്തുന്ന മിഷന്‍ ആശുപത്രി അഗസ്ത്യക്കോട് റോഡ് തകര്‍ച്ചയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

അഞ്ചല്‍ പഞ്ചായത്തിലെ കോളജ് വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ റോഡ് നവീകരിക്കാനോ അറ്റകുറ്റപണികള്‍ നടത്താനോ പഞ്ചായത്ത് അധികൃതര്‍ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പാതയുടെ നവീകരണത്തിന് ആവശ്യമായ ഫണ്ട് പഞ്ചായത്ത് വകയിരുത്തുമെന്ന് മുന്‍ പ്രസിഡന്‍റ് പറഞ്ഞിരുന്നുവെങ്കിലും അതുമുണ്ടായില്ല.

പിന്നീട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാതയുടെ നവീകരണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ചതായി എംഎല്‍യുടെ ഓഫീസ് അറിയിച്ചിരുന്നു. എന്നാല്‍ നാളിതുവരെ ഒരു നടപടിയും റോഡിന്‍റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല.

കോളജ് ജംഗ്ഷനില്‍ നിന്നും മിഷന്‍ ആശുപത്രി പടിക്കല്‍ വരെ ഏകദേശം 150 മീറ്റര്‍ ദൂരത്തില്‍ പലയിടത്തായി റോഡ് തകര്‍ന്നു വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മലയോര മേഖലയിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ മിഷന്‍ ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ കുഴിയില്‍ പ്പെടുകയാണ്. മഴകൂടി കനത്തതോടെ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നു.

ഇതോടെ കാല്‍നട യാത്രയും ദുരിതം. ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍പ്പെട്ട് അപകടത്തിലാകുന്നത് പതിവ് കാഴ്ചയായിരിക്കുന്നു. പ്രധാനപ്പെട്ട ആശുപത്രി പ്രവര്‍ത്തിക്കുന്നതിന്‍റെ ഗൗരവം കണക്കിലെടുത്തെങ്കിലും പാതയുടെ നവീകരണം വേഗത്തിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

അതേസമയം എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് റോഡ് നിര്‍മാണം നടത്താനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും ടെണ്ടര്‍ ക്ഷണിച്ചുകൊണ്ടു നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും വാര്‍ഡ് അംഗം കൂടിയായ അഞ്ചല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു തിലകന്‍ പറഞ്ഞു.