പാറക്വാറിക്കെതിരേ കോടതി വിധി
Sunday, June 15, 2025 5:29 AM IST
പട്ടാഴി: ഒരു നാടിന്‍റെ ജനകീയ പോരാട്ടത്തിന് ഫലം കണ്ടു. പട്ടാഴി മയിലാടുംപാറ കുളപ്പാറ ക്വാറിക്ക് എതിരായ നിയമപോരാട്ടത്തിനാണ് കോടതിയുടെ അനുകൂലമായ വിധിയുണ്ടായത്. ഇന്നലെഹൈക്കോടതിയിൽ നിന്നാണ് നിർണായക ഉത്തരവു വന്നത്.

ആവശ്യമായ അനുമതിയില്ലാതെയാണ് പാറഖനനത്തിന് ക്വാറി മാഫിയ നീക്കം നടത്തിയത്. സേവ് പട്ടാഴി ഫോറം ഭാരവാഹികളായ റജിമോൻ ജേക്കബ്, മീനം രാജേഷ്, അബ്ദുൽമജീദ് എന്നിവർ കക്ഷി ചേർന്ന കേസിലാണ് ഉത്തരവുണ്ടായത്.

വാദികൾക്കായി അഡ്വ. അമൽ, അഡ്വ. അജയ് കൃഷ്ണൻ എന്നിവരാണ് നിയമ പോരാട്ടത്തിലൂടെ അനുകൂല വിധി നേടിയത്. നാട്ടുകാർ സമരരംഗത്തു വരികയും വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിയ്ക്കുകയും ചെയ്തിരുന്നു. ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരുമെല്ലാം മാഫിയയ്ക്കെതിരെ രംഗത്തുവന്നിരുന്നു.