ഇടറോഡ് കമ്പി ഉപയോഗിച്ച് കെട്ടി അടച്ചതായി പരാതി
Sunday, June 15, 2025 5:29 AM IST
ചവറ: ഇടറോഡ് കമ്പി ഉപയോഗിച്ച് കെട്ടി അടച്ചതായി പരാതി. ചവറ ടൈറ്റാനിയം ജംഗ്ഷന് സമീപം പന്മന പഞ്ചായത്ത് കോലം പതിനഞ്ചാം വാർഡിൽ കെഎം എംഎൽ ഗ്രൗണ്ടിനും പഴയ ദേശീയപാതയോടും ചേർന്നുള്ള റോഡാണ് മഴ പെയ്ത് വെള്ളം കെട്ടി നിൽക്കുന്നു എന്ന പേരിൽ ചില സ്വകാര്യ വ്യക്തികൾ കമ്പി വേലി ഉപയോഗിച്ച് കെട്ടി അടച്ച് തടസം സൃഷ്ടിച്ചത്.

പൊതുഗതാഗതം തടസപ്പെടുത്തൽ ക്രിമിനൽ കുറ്റമായിരിക്കെയാണ് ചിലരുടെ ഇത്തരം നടപടി എന്നതാണ് ശ്രദ്ധേയം. ഇത് മൂലം പരിസര പ്രദേശങ്ങളിലുള്ള വീട്ടുകാരും യാത്രക്കാരും ബുദ്ധിമുട്ടിലാണ്.ഈ റോഡിൽ തന്നെ സ്ഥിതിചെയ്യുന്ന ഇടത് - വലത് കക്ഷികളുടെ ഓഫീസിലേക്കും സമീപത്തെ പള്ളിയിലേക്കും മദ്രസയിലേക്കും വരുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്.

യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കിയ കെ എം എം എൽ അധികൃതർ റോഡ് നവീകരിച്ച് കുറച്ച് ഭാഗം ഇന്‍റർലോക്ക് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഭാഗം കൂടി ഇൻറർലോക്ക് ചെയ്ത് വെള്ളം ഒഴുകിപ്പോകാൻ ഓട നിർമിച്ച് നൽകാം എന്ന് കെഎം എംഎൽ അധികൃതർ അറിയിച്ചുവെങ്കിലും നവീകരിച്ചാൽ റോഡ് ഉയരുമെന്നും വീട്ടിൽ വെള്ളം കയറുമെന്നും പറഞ്ഞ് ചിലർ ബോധപൂർവം വഴി അടച്ചതാണെന്നും വ്യാപക ആക്ഷേപമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് യാത്രക്കാർ.