ചത്ത തിമിംഗലം തീരത്തടിഞ്ഞു
Sunday, June 15, 2025 2:47 AM IST
അമ്പലപ്പുഴ: ചത്ത തിമിംഗലം തീരത്തടിഞ്ഞു. പുറക്കാട് പുന്തല തീരത്ത് ശനിയാഴ്ച പകല്‍ ഒന്നരയോടെയാണ് കടല്‍ഭിത്തിയുടെ കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികള്‍ ചത്ത തിമിംഗലത്തെ കണ്ടത്. തിമിംഗലത്തിന് 25 മീറ്ററോളം നീളമുണ്ട്.

മത്സ്യത്തൊഴിലാളികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് എ.എസ്. സുധര്‍ശനന്‍ സ്ഥലത്തെത്തിയശേഷം തോട്ടപ്പള്ളി കോസ്റ്റല്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഫിഷറീസ്, ഫോറസ്റ്റ്, റവന്യുവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കോസ്റ്റല്‍ പോലീസ് സീ റെസ്ക്യു വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ രണ്ട് വള്ളങ്ങളിലായി വടംകെട്ടി തിമിംഗലത്തെ വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ശ്രമം ഉപേക്ഷിച്ചു.

അഴീക്കലില്‍ നങ്കൂരമിട്ടിരിക്കുന്ന ബോട്ട് കൊണ്ടുവന്ന് തിമിംഗലത്തെ പുറത്തെടുക്കാനുള്ള ശ്രമം രാത്രി ഏറെ വൈകിയും നടത്തിവരികയാണ്.

ട്രോളിംംഗ് നിരോധനം നിലവില്‍വന്നതോടെ ബോട്ട് കടലില്‍ ഇറക്കുന്നതിന് നിയമതടസങ്ങളുണ്ട്. ഇത് പൂര്‍ത്തിയാക്കിയശേഷമാണ് ബോട്ട് കടലില്‍ ഇറക്കാനായത്. തിമിംഗലത്തെ തോട്ടപ്പള്ളി പൊഴിമുഖത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി അടക്കം ചെയ്യാനാണ് തീരുമാനം.