നാളികേര വ്യവസായം തകര്‍ച്ചയുടെ വക്കില്‍
Sunday, June 15, 2025 11:49 PM IST
മുഹമ്മ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നത് നാളികേരവുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണ്. വെളിച്ചെണ്ണയുടെയും കയറിന്‍റെയും പേരില്‍ പെരുമയേറിയ നാട് ആലപ്പുഴയായിരിന്നു. ആലപ്പുഴ, അമ്പലപ്പുഴ, ചേര്‍ത്തല, വൈക്കം മേഖലകളില്‍ നിരവധി കോപ്രാ മില്ലുകളും കയര്‍ വ്യവസായ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നു. ലക്ഷക്കണക്കിനാളുകള്‍ ഈ മേഖലകളില്‍ പണിയെടുത്തിരുന്നു. വിദേശ രാജ്യങ്ങളില്‍ ആലപ്പുഴ കയറിനായിരുന്നു ഏറെ പ്രിയം.

നാട്ടിന്‍പുറത്തെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം നാളികേരമായിരുന്നു. ചെറിയ ഭൂമിയുള്ള കുടുംബമാണെങ്കിലും വീട് പുലര്‍ത്താനുള്ള വരുമാനം നാളികേരത്തില്‍ നിന്ന് ലഭിച്ചിരുന്നു. വലിപ്പമുള്ളതും എണ്ണ കൂടുതല്‍ കിട്ടുന്നതുമായ നാളികേരമാണ് തീരപ്രദേശങ്ങളില്‍നിന്ന് ലഭിച്ചിരുന്നത്. ആലപ്പുഴയുടെ ചൂടു കൂടിയ കാലാവസ്ഥയും കൊപ്രാ വ്യവസായത്തിന് അനുകുലമായിരുന്നു. കൊപ്ര ഉണക്കുന്ന വെളിപ്രദേശങ്ങളും എരിപ്പുരകളും ഗ്രാമപ്രദേശങ്ങളില്‍ എവിടെയും ദൃശ്യമായിരുന്നു.

ജനങ്ങളുടെ ആരോഗ്യ രക്ഷ ഉറപ്പാക്കുന്നതില്‍ വെളിച്ചെണ്ണ ഏറെ പങ്കുവഹിച്ചിരുന്നു. കലര്‍പ്പില്ലാത്ത വെളിച്ചെണ്ണയാണ് എവിടെയും ഉണ്ടായിരുന്നത്. വീട്ടാവിശ്യത്തിനും മരുന്നു നിര്‍മാണത്തിനും ഭക്ഷ്യ വസ്തുക്കളുടെ നിര്‍മാണത്തിനും തലയില്‍ തേച്ച് കുളിക്കുന്നതിനുമെല്ലാം ശുദ്ധമായ എണ്ണയാണ് ഉപയോഗിച്ചിരുന്നത്. ഇന്നുള്ളതുമായി നോക്കുമ്പോള്‍ രോഗം വളരെ കുറഞ്ഞ സമൂഹമാണ് മുന്‍പുണ്ടായിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ ഫയലായി സൂക്ഷിക്കുന്ന തലമുറയാണ് ഇന്നുള്ളത്. മുന്‍ കാലങ്ങളില്‍ ഇത് ഒറ്റപ്പെട്ട കാഴ്ചയായിരുന്നുവെന്നും ആവര്‍ പറയുന്നു.

തെങ്ങിന് വളം ഇടുന്നതും കൃത്യമായ ഇടവേളകളില്‍ രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും മുന്‍പ് മുടക്കമില്ലാതെ ചെയ്യുമായിരുന്നു. തെങ്ങിന് തടം എടുക്കാനും മണ്ണ് കിളച്ച് കൂമ്പല്‍ കോരാനും ജലസ്രോതസുകള്‍ ശുചിയാക്കാനും ഒരു വിഭാഗം ആള്‍ക്കാര്‍ എവിടെയും ഉണ്ടായിരുന്നു. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവര്‍ക്ക് ജോലി ലഭിച്ചിരുന്നു. ഈ തൊഴില്‍ മേഖല ഇന്ന് അന്യംനിന്ന നിലയിലാണ്.

രോഗതുര സമൂഹത്തെ സൃഷ്ടിക്കുന്നത് മാറിയ ഭക്ഷണ ശീലങ്ങള്‍ ആണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വീട്ടാവശ്യത്തിനും എണ്ണപലഹാരങ്ങള്‍ ഉണ്ടാകുന്നതിനും നല്ലൊരു പങ്ക് ഇന്ന് ഉപയോഗിക്കുന്നത് കൃത്രിമ എണ്ണകളാണ്. ഉദര രോഗങ്ങളും ജീവിത ശൈലി രോഗങ്ങളുമെല്ലാം സമൂഹത്തെ കാര്‍ന്ന് തിന്നുന്ന അവസ്ഥയില്‍ എത്തി.

ഒരു തിരിച്ചു പോക്ക് അനിവാര്യമായതിനാലാണ് വെളിച്ചെണ്ണ ഉത്പാദനം നാട്ടിന്‍പുറങ്ങളില്‍ വീണ്ടും മുള പൊട്ടിയത്. ചെറിയ യന്ത്രങ്ങളുടെ സഹായത്തോടെ വെളിച്ചെണ്ണ ഉത്പാദിപ്പിച്ചു വില്‍ക്കുന്ന കേന്ദ്രങ്ങള്‍ ഇപ്പോള്‍ സര്‍വസാധാരണമായി. ചക്കിലാട്ടുന്ന വെളിച്ചെണ്ണയും ലഭ്യമാണ്. ജനങ്ങളുടെ ആരോഗ്യ രക്ഷ ഉറപ്പാക്കുന്ന ചെറുതും വലുതുമായ ഇത്തരം മില്ലുകളാണ് പുതുതായുണ്ടായ സാഹചര്യം മൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു.

ആരോഗ്യ സംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും ശുദ്ധമായ വെളിച്ചെണ്ണയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ആയൂര്‍വേദ മരുന്നുകളുടെ നിര്‍മാണത്തില്‍ പ്രധാന ചേരുവയാണ് വെളിച്ചെണ്ണ. തൈലങ്ങള്‍ വെളിച്ചെണ്ണയിലും നല്ലെണ്ണയിലുമാണ് തയ്യാറാക്കുന്നത്. വെളിച്ചെണ്ണയില്‍ തയാറാക്കുന്ന മരുന്നുകള്‍ക്ക് ഫലപ്രാപ്തി കൂടുതലാണ്. ഭക്ഷണാവശ്യത്തിനും ഉത്തമം വെളിച്ചെണ്ണ തന്നെയാണ്. രുചിക്കും ഗുണത്തിനും ഇതാണ് നല്ലത്.

ഭക്ഷണത്തിലെ വിഷാംശങ്ങളാണ് പല രോഗങ്ങളും ക്ഷണിച്ചുവരുത്തുന്നത്. വെളിച്ചെണ്ണയില്‍ മായം കലര്‍ന്നാല്‍ പലവിധ രോഗങ്ങള്‍ ഉണ്ടാകും. തലയില്‍ തേക്കുന്ന എണ്ണ ശുദ്ധമല്ലെങ്കില്‍ രോഗം ഉറപ്പാണ്. മായം കലർന്ന എണ്ണ ഭക്ഷണത്തില്‍ കലരുന്നതാണ് ഉദര രോഗങ്ങള്‍ക്ക് ഹേതുവാകുന്നത്. വില കുറഞ്ഞ എണ്ണയുടെ പിന്നാലെ പോയാല്‍ ആരോഗ്യമാകും നഷ്ടമാകുക.

ശരീരകാന്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവ് വെളിച്ചെണ്ണയ്ക്ക് ഉണ്ട്. ത്വക്ക് രോഗങ്ങളുടെ ശമനത്തിനും ത്വക്കിന് മാര്‍ദവം ധിപ്പിക്കുന്നതിനും വെളിച്ചെണ്ണ ഉത്തമമാണ് .

- ഡോ. ജയകുമാര്‍ ബിഎഎംഎസ്