നാളികേരവില കുതിച്ചുയരുന്നു ; വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ
Sunday, June 15, 2025 2:47 AM IST
മുഹമ്മ: നാളികേരവില കുതിച്ചുയരുന്നത് വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ആറു മാസം കൊണ്ട് വെളിച്ചെണ്ണയുടെ വിലയിലുണ്ടായ വർധന ഇരട്ടിയിലേറെയാണ്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 170 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 400 രൂപയാണു വില.

ആലപ്പുഴ ജില്ലയിൽ ചെറുതും വലുതുമായി ആയിരത്തോളം മില്ലുകൾ പ്രവർത്തിക്കുന്നുണ്ട്. നാളികേരത്തിന്‍റെ സംസ്കരണം, എണ്ണയുത്പാദനം, വിപണനം എന്നീ മേഖലകളിലായി ആയിരക്കണക്കിനാളുകൾ ജോലിചെയ്യുന്നുണ്ട്. ശുദ്ധമായ എണ്ണ കിട്ടുമെന്നതിനാൽ ധാരാളം ആളുകൾ ഇത്തരം മില്ലുകളെ ആശ്രയിക്കുന്നുണ്ട്.

വില കുതിച്ചുയരുന്നതും നാളികേരത്തിന്‍റെ ലഭ്യത കുറയുന്നതും എണ്ണയാട്ട് മില്ലുകൾക്ക് കനത്ത തിരിച്ചടിയാണ്. എണ്ണയുടെ വില താങ്ങാനാവാത്ത നിലയിലേക്കു മാറുന്നതിനാൽ വാങ്ങാൻ ആളില്ലാത്ത സാഹചര്യമാണ്. ഉപഭോഗം കുറയുന്നതിനാൽ മില്ലുകൾ പലതും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.

കേരം തിങ്ങും കേരള നാട് എന്നത് കേരമില്ലാത്ത നാടായി പരിണമിക്കുകയാണ്. കൊപ്രാ വ്യവസായത്തിനൊപ്പം കയർ വ്യവസായവും തമിഴ്നാട്ടിലേക്കു ചേക്കേറുകയാണ്. ഏറ്റവും കൂടുതൽ വിദേശനാണ്യം നേടിത്തരുന്ന കയർമേഖല തകർച്ചയിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായെങ്കിലും വ്യവസായത്തിന്‍റെ പുനരുദ്ധാരണത്തിന് ആരും മുൻകൈയെടുക്കുന്നില്ല. കയർ വ്യവസായത്തപ്പോലെ തമിഴ്നാടിനെ ആശ്രയിച്ചാണ് കൊപ്രാ വ്യവസായവും നിലനിൽക്കുന്നത്.

കണ്ണൂർ, പാലക്കാട്, മലപ്പുറം മേഖലകളിൽനിന്ന് നാളികേരം എത്തുന്നുണ്ടെങ്കിലും തമിഴ്നാടിനാണ് ഈ രംഗത്ത് മേൽകൈ. വെളിച്ചെ ണ്ണവില ദിവസേന കൂടുന്ന സ്ഥിതിയായതിനാൽ നാളികേരത്തിന് ദൗർലഭ്യം സൃഷ്ടിച്ച് വില കൂടുതലായി ഈടാക്കാൻ തമിഴ്നാട്ടിലെ വ്യാപാരികൾ മത്സരിക്കുന്നതും തിരിച്ചടിയാകുന്നു. പച്ചക്കറി ഇനങ്ങൾക്ക് തമിഴ്നാട് വില കൂട്ടിയാൽ കേരളത്തിലെ കർഷകർക്ക് ഉത്പാദനം കൂട്ടി പ്രതിരോധിക്കാം. എന്നാൽ നാളികേരത്തിന്‍റെ വില കൂട്ടിയാൽ കേരളത്തിന് പ്രതിരോധിക്കാൻ കഴിയില്ല. ഈ സാഹചര്യം തമിഴ്നാട് പ്രയോജനപ്പെടുത്തുകയാണ്.

കരിക്ക് വിപണി സജീവമായതും തിരിച്ചടിയായെന്ന് പ്രമുഖ വ്യാപാരിയും കഞ്ഞിക്കുഴി പഞ്ചായത്തംഗവുമായ ഫെയ്സി വി. ഏറനാട് പറയുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വ്യവസായം കടുത്ത പ്രതിസന്ധിയിലാകുമെന്ന് മുഹമ്മ എയ്ഞ്ചലാ എക്സ്പോർട്ട്സ് ഉടമയായ ഫെയ്സി പറഞ്ഞു.

കരിക്ക്, തേങ്ങാ പൗഡർ എന്നിവയുടെ കയറ്റുമതി വർധിച്ചതും തേങ്ങയുടെ ദൗർലഭ്യം രൂക്ഷമാക്കുന്നു. തേങ്ങായെക്കാൾ വില കരിക്കിന് കിട്ടുമെന്നതും നേരത്തേ വിളവെടുക്കാമെന്നതും കരിക്ക് കൃഷിയിലേക്ക് കർഷകരെ ആകർഷിക്കുന്നു.

വെളിച്ചെണ്ണ കൂടുതൽ ലഭിക്കുന്ന പരമ്പരാഗത തെങ്ങിനങ്ങളുടെ സ്ഥാനത്ത് ഹൈബ്രിഡ് തെങ്ങുകൾ വരുന്നതും വിനയാണ്. ഹൈബ്രിഡ് തെങ്ങുകളിൽനിന്നുള്ള നാളികേരം പാചകത്തിനു മാത്രമാണ് പ്രയോജനപ്പെടുക.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്ക, മലഷ്യേ പോലുള്ള രാജ്യങ്ങളിൽനിന്ന് നാളികേരം ഇറക്കുമതി ചെയ്യണമെന്ന് ഫെയ്സി പറഞ്ഞു.