വള്ളികുന്നം, താമരക്കുളം പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു
Sunday, June 15, 2025 11:49 PM IST
ചാരുംമൂട്: താമരക്കുളം, വള്ളികുന്നംപഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം പടരുന്നു. മഞ്ഞപ്പിത്തരോഗ ബാധിതരായ മുപ്പതിലേറെ പേര്‍ വിവിധ ആശുപത്രി കളില്‍ ചികിത്സയിലാണ്. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഹെപ്പറ്റൈറ്റിസ്-എ ആണ് ഇവരെ ബാധിച്ചിരിക്കുന്നത്.

ചത്തിയറ പുതുച്ചിറ ഭാഗത്ത് വിവാഹച്ചടങ്ങിന്‍റെ ഭാഗമായി നടന്ന സത്്കാരത്തില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. രോഗബാധിതര്‍ ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്.
വള്ളികുന്നം പഞ്ചായത്തിലെ കടുവിനാല്‍, കാഞ്ഞിരത്തുംമൂട് വാര്‍ഡുകളിലും താമരക്കുളം പഞ്ചായത്തിലെ ചത്തിയറയിലുമാണ് രോഗം പടരുന്നത്.

താമരക്കുളം, വള്ളികുന്നം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ മേഖലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.മേഖലയിലെ പൊതുകിണറുകള്‍ ഉള്‍പ്പെടെ കുടിവെള്ള സ്രോതസുകളില്‍ ക്ലോറിനേഷന്‍ നടത്തി. ഇടവിട്ടുള്ള ദിവസങ്ങളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിവരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍തോറും ബോധവത്കരണവും നടത്തുന്നുണ്ട്.

കഴിഞ്ഞ രണ്ടുമൂന്നു ദിവസങ്ങളിലായി പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. വൈറല്‍ പനിയും അതിസാരവും പടര്‍ന്നുപിടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മഴക്കാലപൂര്‍വ ശുചീകരണം കാര്യക്ഷമമായി പഞ്ചായത്തുകള്‍ നടത്താതെ പോയതാണ് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമെന്നാണ് ആക്ഷേപം. നീരൊഴുക്കു തടസപ്പെട്ട് രൂപപ്പെട്ട വെ ള്ളക്കെട്ടുകളില്‍ കൊതുകിന്റെ സാന്നിധ്യം കൂടുതലാണ്. തോടുകളിലും പറമ്പുകളിലുമായി അഴുകിയ മാലിന്യങ്ങള്‍ ഈച്ചകളുടെയും കൊതുകുകളുടെയും പ്രജനന കേന്ദ്രങ്ങളായി മാറി.

മാലിന്യങ്ങള്‍ വന്‍ തോതില്‍ കുടിവെള്ള സ്രോതസുകളില്‍ എത്തുന്നതു പകര്‍ച്ചവ്യാധി കൂടുവാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. ജലജന്യ രോഗങ്ങളെ തടയാന്‍ ശുചീകരണവും ക്ലോറിനേഷനും കൂടുതല്‍ സമയങ്ങളില്‍ ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.