ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് നിരക്ക് വർധന ; യാത്രക്കാരെ വലയ്ക്കുന്നു; പ്രതിഷേധം ശക്തം
Sunday, June 15, 2025 11:49 PM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് നിരക്കുകള്‍ കുത്തനെ കൂട്ടിയതില്‍ യാത്രക്കാര്‍ക്കു പ്രതിഷേധം. പഴയ നിരക്കില്‍നിന്ന് 20 മുതല്‍ 30 ശതമാനം വരെയാണ് ഒറ്റയടിക്ക് വര്‍ധന വരുത്തിയത്. ഇതിനു പുറമേ വാഹന പാര്‍ക്കിംഗ് കരാറെടുത്തവര്‍ തോന്നിയപോലെ പല നിരക്കുകള്‍ ഈടാക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.

2018നു ശേഷം ആദ്യമായിട്ടാണ് റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് നിരക്ക് പരിഷ്‌കരിക്കുന്നത്. പുതിയ നിരക്കുകള്‍ പ്രകാരം ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂര്‍ വരെ പത്തു രൂപയും എട്ടു മണിക്കൂര്‍ വരെ 20 രൂപയും 24 മണിക്കൂര്‍ വരെ 30 രൂപയുമാണ് ഈടാക്കുന്നത്. മുച്ചക്ര വാഹനങ്ങള്‍ക്കും നാല് ചക്ര വാഹനങ്ങള്‍ക്കും ഇത് യഥാക്രമം 30 രൂപ, 50 രൂപ, 80 രൂപ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

മുന്‍പ് 2 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയുള്ള ഫീസിനു പകരം ഇപ്പോള്‍ 2 മുതല്‍ 8 മണിക്കൂര്‍ വരെയുള്ള ഫീസാണ് ഈടാക്കുന്നത്. തൊഴിലിടങ്ങളിലേക്കു പോകുന്ന സാധാരണ യാത്രക്കാര്‍ക്ക് ഈ സമയക്രമത്തിലെ മാറ്റം വലിയ തിരിച്ചടിയായിരിക്കുകയാണ്. പുതിയ നിരക്കുകള്‍ പ്രകാരം 10 രൂപ മുതല്‍ 400 രൂപ വരെയാണ് വര്‍ധന രേഖപ്പെടുത്തുന്നത്.

10 രൂപയുടെ പ്ലാറ്റ്‌ഫോം ടിക്കറ്റ് എടുക്കുന്ന അതേ റെയില്‍വേ സ്റ്റേഷനില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് 30 രൂപ നല്‍കേണ്ടിവരുന്നത് വിരോധാഭാസമായി യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സീസണ്‍ ടിക്കറ്റിനേക്കാള്‍ ഉയര്‍ന്ന മാസനിരക്കാണ് പാര്‍ക്കിംഗിനായി ഈടാക്കുന്നതെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

നിരക്ക് വര്‍ധിപ്പിച്ചതല്ലാതെ യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. പാര്‍ക്കിംഗ് നിരക്ക് താങ്ങാനാവാത്തതിനാല്‍ പല യാത്രക്കാരും റെയില്‍വേ സ്റ്റേഷന് പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. കൂടാതെ, പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവും നല്‍കുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു.

ഈ‍ മാസം ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതെങ്കിലും നിരക്ക് വര്‍ധന യാത്രക്കാരെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാണെന്നാണ് റെയില്‍വേയുടെ വിശദീകരണം. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ നല്‍കുകയും വാഹനങ്ങള്‍ക്കു വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പാര്‍ക്കിംഗ് ഫീസിലെ വര്‍ധന റെയില്‍വേയും കാറുകാരും പുനഃപരിശോധിച്ച് അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.