കാവാലം സ്‌റ്റേ ബസ് സർവീസുകൾ നിലച്ചു; യാത്രക്കാർ ദുരിതത്തിൽ
Sunday, June 15, 2025 11:49 PM IST
മങ്കൊമ്പ്: കോട്ടയം, ചങ്ങനാശേരി ഡിപ്പോകളില്‍നിന്നുള്ള കാവാലം സ്റ്റേ ബസുകള്‍ നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബസ് ജീവനക്കാര്‍ക്കു രാത്രികാല വിശ്രമത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികള്‍ ഉന്നയിച്ചാണ് ഒരാഴ്ചയിലേറെയായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിയത്. ഇതുമൂലം നിരവധി പതിവു യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. ജീവനക്കാര്‍ക്കു രാത്രികാലത്തു വിശ്രമിക്കുന്നതിനായി ബസ്‌സ്റ്റാൻഡിനു സമീപത്തു തന്നെയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

എന്നാല്‍ മഴ ആരംഭിച്ചതോടെ വിശ്രമകേന്ദ്രത്തിനു ചുറ്റിലും വെള്ളക്കെട്ടു രൂപപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങളായി ഇവിടെ വൈദ്യുതിബന്ധവും തകരാറിലായിരുന്നു. വിശ്രമമുറിയില്‍ പാമ്പിനെ കണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ഇതോടെ ജീവനക്കാര്‍ സ്റ്റേ സര്‍വീസ് നടത്തുന്നതില്‍നിന്നു പിന്‍മാറുകയായിരുന്നു.

സര്‍വീസ് നിലച്ചതോടെ ഗ്രാമപഞ്ചായത്തധികൃതര്‍ ഇടപെട്ടു വൈദ്യുതി തടസം പരിഹരിച്ചു. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. വിശ്രമമുറിക്കു സമീപത്തെ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇതിനു പുറമെ ജീവനക്കാര്‍ക്കായി ഒരു കട്ടില്‍കൂടി ആവശ്യപ്പെട്ടതായും അറിയുന്നു. നിലവില്‍ ഒരു ഡബിള്‍കോട്ട് കട്ടിലും ഒരു സിംഗിള്‍ കോട്ട് കട്ടിലും മാത്രമാണ് ഇവിടെയുള്ളത്.

ചങ്ങനാശേരി, കോട്ടയം ഡിപ്പോകളില്‍നിന്നുള്ള ഓരോ സര്‍വീസുകളാണ് നടത്തിയിരുന്നത്. പുലര്‍ച്ചെ 5.15 മുതലാണ് സര്‍വീസ് നടത്തിയിരുന്നത്. നേരത്തേ ഇരു ഡിപ്പോകളില്‍ നിന്നുമായി നാലു സര്‍വീസുകള്‍ നടത്തിയിരുന്നു. കോവിഡ് സാഹചര്യങ്ങളെത്തുടര്‍ന്ന് ഈ സര്‍വീസുകള്‍ നിലച്ചിരുന്നു. പിന്നീട് നാട്ടുകാര്‍ പലവട്ടം അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും നടപടികളായിരുന്നില്ല. മാസങ്ങള്‍ക്കു മുന്‍പ് സ്റ്റേ സര്‍വീസ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വകുപ്പു മന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് രണ്ടു സര്‍വീസുകള്‍ പുനരാരംഭിച്ചത്. ജീവനക്കാര്‍ക്കുള്ള വിശ്രമമുറി വൃത്തിയാക്കി കിടക്കകളും, കട്ടിലുമടക്കം ഇവര്‍തന്നെയാണ് ഒരുക്കിയത്.

കെഎസ്ആര്‍ടിസിക്കു സർ വീസ് ലാഭകരമായിരുന്നു. ദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍, നിര്‍മാണത്തൊഴിലാളികള്‍, നഗപ്രദേശങ്ങളില്‍ മത്സ്യക്കച്ചവടം നടത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം സര്‍വീസ് എറെ പ്രയോജനകരമായിരുന്നു. സര്‍വീസ് നിലച്ചതോടെ വലിയ തുക നല്‍കി ഓട്ടോറിക്ഷകളിലാണ് നിലവില്‍ ഇവര്‍ യാത്രചെയ്യുന്നത്.

അടിസ്ഥാന സൗകര്യങ്ങളൊരുക്കി അടിയന്തിരമായി സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.