നാട്ടിൽ ഉദ്‌ഘാടനങ്ങൾക്ക് ഇപ്പോൾ തുണി ഉടുക്കാത്ത താരങ്ങൾ മതിയെന്നും തുണിയുടുക്കാത്ത സിനിമാ താരങ്ങൾ വന്നാൽ ആളുകൾ ഇടിച്ചുകയറുകയാണെന്നുമുള്ള കായംകുളം എംഎൽഎ യു. പ്രതിഭയുടെ പ്രസംഗം വിവാദമായി.

കായംകുളത്ത് കഴിഞ്ഞ ദിവസം ഒരു സാംസ്‌കാരിക സമ്മേളനത്തിലായിരുന്നു എംഎൽഎയുടെ വിവാദ പ്രസംഗം. കട ഉദ്ഘാടനത്തിന് സിനിമാ താരങ്ങൾ, അതും ഉടുപ്പിടാത്ത സിനിമാ താരങ്ങളെ കൊണ്ടുവരുന്ന ഒരു പുതിയ സംസ്കാരം കേരളത്തിലുണ്ട്. ഈ രീതിയൊക്കെ മാറണം. തുണി ഉടുത്ത് വന്നാൽ മതിയെന്ന് പറയണം.

തുണിയുടുക്കാത്ത താരങ്ങളെ കാണാൻ ഇടിച്ചുകയറുന്ന കേരളത്തിലെ മനുഷ്യർ അത്രയ്ക്ക് വായിനോക്കികളാണോ? ഈ അഭിപ്രായം പറയുന്നതിന്‍റെ പേരിൽ സദാചാരവാദമാണെന്ന് പറഞ്ഞ് ദയവായി തന്‍റെ നേരേ വരരുത്.

മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. മോഹൻലാലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ചാനൽ ഷോയ്ക്കെതിരേയും പ്രതിഭ വിമർശനം ഉന്നയിച്ചു. കേരളത്തിൽ ഇപ്പോൾ വൈകുന്നേരം മോഹൻലാൽ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്.

മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുകയും അവരുടെ വസ്ത്രം ഇറുകിയതാണോ എന്ന് കമന്‍റ് ചെയ്യുന്നതുമാണ് പരിപാടി. വലിയ അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ജനാധിപത്യത്തിൽ വരേണ്ടത് താര രാജക്കന്മാരല്ല ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്ന് ധൈര്യത്തോടെ പറയാൻ നമ്മൾ തയാറാവണമെന്നും പ്രതിഭ എംഎൽഎ പറഞ്ഞു.