സമരം അവസാനിപ്പിച്ച് സിപിഒ ഉദ്യോഗാർഥികൾ : സർക്കാർ പെരുമാറിയത് നികൃഷ്ട ജീവികളോടെന്ന പോലെ
Sunday, April 14, 2024 6:28 AM IST
തിരുവനന്തപുരം: നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് രണ്ടു മാസത്തിലധികമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തിയിരുന്ന സിപിഒ ഉദ്യോഗാർഥികൾ താൽകാലികമായി സമരം അവസാനിപ്പിച്ചു.

2023-ൽ വന്ന കേരള സിവിൽ പോലീസ് ഓഫീസേഴ്സ് റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിച്ചിട്ടില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവു പ്രകാരം തുടർനിയമനം ഉണ്ടാകുമെന്നും ഉദ്യോഗാർഥികളായ ബി.ആർ. അനന്തു, ആർ.എസ്. ഹരികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

നിയമനത്തിനു വേണ്ടി സമരം നടത്തിയിരുന്ന തങ്ങളോട് സർക്കാർ പെരുമാറിയിരുന്നത് നികൃഷ്ട ജീവികളോടെന്ന പോലെയാണെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. മറ്റു രാഷ്ട്രീയ സംഘടനകൾ തങ്ങളുടെ സമരത്തിനു പിന്തുണ നൽകിയപ്പോൾ രാജ്യം മുഴുവൻ സമരം ചെയ്യുന്ന ഡിവൈഎഫ് ഐക്കാർ മാത്രം തിരിഞ്ഞു നോക്കിയില്ല.

നിയമനം സർക്കാർ തീരുമാനിക്കട്ടെ എന്നായിരുന്നു പിഎസ്‌സിയുടെ നിലപാട്. എന്നാൽ ഒഴിവുകളില്ലെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. സർക്കാർ തങ്ങളെയും കുടുംബത്തെയും വഞ്ചിക്കുകയായിരുന്നു. സമരം നടക്കുന്നതു പോലും സർക്കാർ ശ്രദ്ധിച്ചില്ല. സംസ്ഥാനത്തെ യുവജനങ്ങളുടെ ജീവിതം തകർക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥികളെ പിന്തുണക്കില്ലെന്നും നിയമനം ഉടനെ നൽകിയില്ലെങ്കിൽ വീണ്ടും സമരമുഖത്തു വരുമെന്നും ഉദ്യോഗാർഥികൾ അറിയിച്ചു. ഏഴു ബറ്റാലിയനായി 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലെ 4,436 പേർക്കുമാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. ബാക്കിയുള്ളവരുടെ നിയമനം പ്രതിസന്ധിയിലായതോടെ ഉദ്യോഗാർഥികൾ അനിശ്ചിത കാലസമരം അരംഭിക്കുകയായിരുന്നു.