പാറശാല: അലക്ഷ്യമായി ചവറുകൾ കൂട്ടിയിട്ടു കത്തിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. പൊതുജനങ്ങളുടെ സമയോചിത ഇടപെടൽമൂലം ഒഴിവായത് വൻ ദുരന്തം. പാറശാല ബ്ലോക്ക് പഞ്ചത്തിലായിരുന്നു സംഭവം.

വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന പേപ്പറുകളാണ് ഇന്നലെ ഉച്ചയോടെ പഞ്ചായത്തിനു മുൻവശത്തിട്ടു കത്തിച്ചത്. തീ ആളിപ്പടരുകയും അമിതമായി പുക ഉയരുകയും ചെയ്തോതോടെ പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി വന്ന പൊതുജനങ്ങൾക്ക് അസ്വസ്ഥയുണ്ടാവുകയും അവർ അധികൃതരോടു തീയണക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ അധികൃതർ ഷുഭിതരാവുകയാണ് ചെയ്തത്. തുടർന്ന് പൊതുജനങ്ങൾ സമീപത്തെ പൈപ്പിൽനിന്നും ബക്കറ്റിൽ വെള്ള ശേഖരിച്ചു ഒഴിച്ചുവെങ്കിലും തീ ശമിച്ചില്ല. അവർ തന്നെ ഫയർ ഫോഴ്സ് അതികൃതരെ വിളിച്ചു വരുത്തുകയായിരുന്നു.

എന്നാൽ അടിയന്തിര ഘട്ടത്തിൽ ഇടപെട്ട പൊതുജനങ്ങളോടു കയർക്കുകയാണ് ബിഡിഒയും ജോയിന്‍റ് ബിഡിഒയും ചെയ്തത്. തീ കത്തിയതിന്‍റെ മുൻവശത്തു മെഡിക്കൽ സ്റ്റോർ, സഹകരണ സംഘം ഉൾപ്പെടെ ആറ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. അതിലെ ജീവനക്കാർക്കും പുക അസ്വസ്ഥതയുണ്ടാക്കി.