നേമം : ഇന്നലെ പെയ്ത കനത്ത മഴയിൽ പാപ്പനംകോട് എസ്റ്റേറ്റ് കോലിയക്കോട് സിഎസ്‌ഐആര്‍ -നിസ്റ്റ് വളപ്പില്‍ നിന്ന മരം വീണ് കോലിയക്കോട് മൂര്‍ത്തി ക്ഷേത്രത്തിന്‍റെ മതിലിടിഞ്ഞു.

മരം മൈത്രി നഗർ റോഡിലേയ്ക്കാണ് വീണത്. ലൈൻ കമ്പിയും പൊട്ടി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ യാണ് മരം വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചെങ്കൽ ചൂളയിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘമാണ് മരം മുറിച്ചുമാറ്റിയത്.

വെള്ളായണി മണക്കുന്ന് റോഡിലും മരം വീണ് വൈദ്യുത ലൈന്‍ പൊട്ടി. കല്ലിയൂര്‍ പഞ്ചായത്തിലെ ഊക്കോട് വാര്‍ഡില്‍ രണ്ട് വീടുകള്‍ക്ക് മുകളില്‍ മരം വീണ്  ഊക്കോട് വടക്കേവാറുവിളയില്‍ വിനയന്‍റെയും ശശിയുടെയും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

വെള്ളായണിയിലെ കൃഷിയിടങ്ങളും വെള്ളത്തിൽ മുങ്ങി. വെള്ളം വറ്റിക്കാൻ ഉപയോഗിക്കുന്ന മോട്ടോറുകൾ പ്രവർത്തിക്കാത്തതിനാൽ നിലമക്കരിയിൽ നെൽ വിത്ത് പാകിയിടത്ത് വെള്ളം കയറി.