നെടുമങ്ങാട് : സൂര്യ റോഡ് ഈസ്റ്റ് ബംഗ്ളാവ് ലൈനിൽ ആർ.എസ് തട്ടുകട ഉടമ മുക്കോലയ്ക്കൽ സ്വദേശി ശശികുമാറിനും (60) ഭാര്യ തങ്കമണിക്കും (53) ആണ് കേരള വിഷു ബമ്പർ മൂന്നാംസമ്മാനം 10 ലക്ഷം രൂപ ലഭിച്ചത്.

വാടകമുറിയിൽ ചായത്തട്ട് നടത്തുന്ന ഇവർ കടയിൽ സ്ഥിരമായി ചായ കുടിക്കാനെത്തുന്ന വികലാംഗനായ ലോട്ടറി വില്പനക്കാരനിൽ നിന്ന് എടുത്ത ബിആർ 103 നമ്പർ വിഷുബമ്പർ ടിക്കറ്റിനാണ് 10 ലക്ഷംരൂപ സമ്മാനം ലഭിച്ചത്. 300 രൂപ നൽകി ടിക്കറ്റെടുക്കാൻ പണം ഉണ്ടായിട്ടല്ല. ടിക്കറ്റുമായി വന്നയാളുടെ അലച്ചിൽ കണ്ട് എടുത്തതാണ്.

ഇതിനുമുമ്പും ചെറിയ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്ര വലിയതുക ലഭിക്കുന്നത്. മുക്കോലയ്ക്കൽ ഗുരുമന്ദിരത്തിന് സമീപം ദമ്പതികൾക്കുള്ള 10 സെന്‍റും ഷീറ്റുമേഞ്ഞ വീടും ജപ്തിയുടെ വക്കിലാണ്.

മകളുടെ വിവാഹാവശ്യത്തിന് മൂന്നരലക്ഷം രൂപ വായ്പയെടുത്തത് ഇപ്പോൾ മൂന്നിരട്ടി ബാധ്യതയായി.പലിശ അടയ്ക്കാറുണ്ടെങ്കിലും മുതൽ അടച്ചുതീർന്നിട്ടില്ല.ലോട്ടറി തുക കടങ്ങൾ തീർക്കാൻ വിനിയോഗിക്കുമെന്ന് ദമ്പതി കൾ പറഞ്ഞു.