പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങൾ ഇരുട്ടിലായതിന തുടർന്ന് കോൺഗ്രസിന്‍റെയും യൂത്ത് കോൺഗ്രസിൻന്‍റെയും നാട്ടുകാരുടെ നേതൃത്വത്തിൽ കെഎസ്ഇബി പുവച്ചൽ സെക്ഷൻ ഓഫീസ് ഉപരോധിച്ചു.

ലൈനിൽ കിടക്കുന്ന മരങ്ങൾ പല പ്രദേശങ്ങളിലും പൊതു പ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ മുറിച്ച് നീക്കിയെങ്കിലും ,ഊരി വച്ച ഫീസ് പോലും എടുത്തു കൊടുക്കുവാൻ ബോർഡ് തയ്യാർ ആകുന്നില്ല . പല പ്രദേശങ്ങളിലേയും ഓക്സിജൻ സഹായത്തോടെ കഴിയുന്ന രോഗികൾ അവശനിലയിലാണ്.ഫ്രിഡ്ജിൽ വച്ചിരുന്ന മരുന്നുകളും നശിച്ചു.

മുൻകാലങ്ങളിൽ ഏതു സാഹചര്യത്തിലായാലും പുറത്ത് നിന്ന് ജീവനക്കാരെ ഉൾപ്പെടുത്തി 24 മണിക്കൂറിനുള്ളിൽ പ്രശ്ന പരിഹാരം നടത്തിയിട്ടുണ്ട് . ഉടൻ പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിൻ മേൽ സമരം അവസാനിപ്പിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് തങ്കച്ചൻ കട്ടയ്ക്കോട് , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് റിജു വർഗീസ് ,പഞ്ചായത്ത് അംഗങ്ങളായ ലിജു സാമുവേൽ , ആർ. രാഘവ ലാൽ , യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റ് പ്രണവ്, യൂത്ത് കോൺഗ്രസ് മണ്ഡലം സക്രട്ടറി വിജീഷ് , യൂജിൻ, മിഖായേൽ തുടങ്ങിയവർ നേതൃത്വം നൽകി.