നെയ്യാറ്റിന്‍കര : പുരാവസ്തു വിജ്ഞാനത്തിന്‍റെയും തപാല്‍മുദ്രകള്‍, നാണയങ്ങള്‍ ഉള്‍പ്പെടെയുള്ള അതീതകാല അറിവടയാളങ്ങളുടെയും കാവലാളായി ജീവിതയാത്ര തുടരുന്ന സെല്‍വരാജ് ജോസഫ് 33 വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം ഇന്നലെ സര്‍വീസില്‍ നിന്നും വിരമിച്ചു. വിഴിഞ്ഞം സെൻ്റ് മേരീസ് എൽ.പി സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന സെല്‍വരാജ് ജോസഫിന് സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള പുരസ്കാരം നേരത്തെ ലഭിച്ചിട്ടുണ്ട്.

യുഎന്‍ അംഗങ്ങളായിട്ടുള്ള 193 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ ലോകത്തെ 350 ലേറെ രാജ്യങ്ങളിലെ ആയിരത്തിലധികം നാണയങ്ങളും കറന്‍സികളും മുതല്‍ ഇന്‍ഡ്യയിലെ നാട്ടുരാജ്യങ്ങളിലെ നാണയങ്ങള്‍ വരെയും ഇന്‍ഡ്യയിലെയും വിദേശരാജ്യങ്ങളിലെയും സ്റ്റാന്പുകള്‍, മുദ്രപത്രങ്ങള്‍, താളിയോലകള്‍ എന്നിവ മുതല്‍ കെഎസ്ആര്‍ടിസി ബസ് ടിക്കറ്റുകള്‍ വരെയും വ്യത്യസ്ത വിഭാഗങ്ങളിലെ വൈജ്ഞാനിക ശേഖരത്തിന്‍റെ ഉടമ കൂടിയാണ് അദ്ദേഹം.

ഈ വിസ്മയക്കാഴ്ചകള്‍ പുതുതലമുറയ്ക്കും പൊതുസമൂഹത്തിനുമെല്ലാം ആസ്വദിക്കാനും അവയെക്കുറിച്ച് കൂടുതല്‍ അറിയാനുമായി നിരവധി പ്രദര്‍ശനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. മികച്ച ഒറിഗാമി പരിശീലകന്‍ കൂടിയാണ് സെല്‍വരാജ് ജോസഫ്.