തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ജവഹർ ബാൽ മഞ്ച് ദേശിയ ഭാരവാഹികളെയും ജവഹർ ബാൽ മഞ്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ന്ധപ്രാരംഭ ബിന്ദു 2025’ എന്ന പേരിൽനടത്തിയ ആദരിക്കൽ ചടങ്ങ് മുൻ കെപി സി സി പ്രസിഡന്‍റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ഓരോ കുട്ടികളും തങ്ങൾളുടെ അഭിരുചിക്ക് അനുസരിച്ച് ഉള്ള വിഷയങ്ങളാണ് തുടർ പഠനത്തിൽ തെരഞ്ഞെടുക്കേണ്ട തെന്നു കെ. മുരളീധരൻ പറഞ്ഞു. ഇന്ന് യുവതലമുറയുടെ ഏറ്റവും വലിയ രണ്ട ു ശത്രുക്കൾ മദ്യവും മയക്കുമരുന്നുമാണ്. ഇതിനെതിരേ വിദ്യാർഥി സമൂഹം ജാഗരൂകരായിരിക്കണം.

കോളജുകളിൽ നിന്നും വരുന്ന മക്കളോട് അവരുടെ ഓരോ ദിവസത്തേയും കോളജ് അനുഭവങ്ങൾ ചോദിച്ചറിയാൻ മാതാപിതാക്കളും തയാറാവണം. മാതാപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധം കൂടുതൽ ദൃഢമാക്കിയാൽ കുട്ടികളെ കൂടുതൽ ന·യിലേക്ക് നയിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തി. എസ് എസ് എൽസി പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയംനേടിയവർക്കുളള ഫലകം മുരളീധരൻ സമ്മാനിച്ചു. ജവഹർ ബാൽ മഞ്ചിന്‍റെ പുതിയ ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങ് ജെബിഎം ദേശീയ ചെയർമാൻ ഡോ. ജി. വി ഹരി ഉദ്ഘാടനം ചെയ്തു.

ജീവിതത്തെ ലഹരിയായി കണ്ട ് ഓരോരുത്തരും മുന്നോട്ടു പോകണമെന്ന് ഡോ. ജി വി ഹരി പറഞ്ഞു. എ പ്ലസ് മാത്രമല്ല വിജയത്തിന്‍റെ അടിസ്ഥാനം. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടാൻ പ്രാപ്തമാകുന്നതാണ് ഓരോരുത്തരുടേയും വിജയമികവ്. ഓരോ വിദ്യാർഥിയും ം പരമാവധി പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കണം.

സെക്കുലർ രാജ്യമായ ഭാരതത്തിലെ യുവ തലമുറയെ, ഭരണഘടനയെയും രാജ്യത്തിന്‍റെ സാഹോദര്യത്തെയും കുറിച്ച് കൂടുതൽ അവ ബോധം സൃഷ്ടിക്കാൻ ആണ് ജവഹർ ബാൽ മഞ്ച് ശ്രമിക്കുന്നത്. ഓരോ മക്കളും ന·യുടെ പാതയിലൂടെ മുന്നേറാൻ മാതാപിതാക്കൾ അവരെ ചേർത്തു പിടിക്കണം. രാസലഹരിയുടെ പിടിയിൽ വീഴാൻ കുഞ്ഞുങ്ങളെ അനുവദിക്കരുത്. കുട്ടികൾക്കിടടയിൽ സാഹോദര്യവും സഹിഷ്ണതയും വളർത്താനായി നിശബ്ദ പോരാട്ടമാണ് ജവർ ബാൽ മഞ്ച് നടത്തുന്നതെന്നും ജി.വി ഹരി കൂട്ടിച്ചേർത്തു.

ജവഹർ ബാൽ മഞ്ച് കേരളാ ചെയർമാൻ സുരേഷ് കെ. കരുണ്‍ അനുമോദന പ്രസംഗം നടത്തി. ജില്ലാ ചെയർമാൻ എ. എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുതിയ സംസഥാന ഭാരവാഹികളായ അമൻ അൻസാർ, ദേവകൃഷ്ണ, സൗരവ് വിഘ്നേഷ്, സ്റ്റെഫാനിയ സംസ്ഥാന കോ-ഓർഡിനേറ്റർ മഹേഷ് തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

പുതിയ പഠനമേഖലയിലേക്ക് എത്തുന്ന വിദ്യാർഥികൾക്കായി ഡോ. ജി.വി ഹരിയുടെ മോട്ടിവേഷൻ ക്ലാസുമുണ്ട ായിരുന്നു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 400 ലധികം വിദ്യാർഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.