വെള്ളറട : മലയോര മേഖലയായ വെള്ളറട പഞ്ചായത്ത് പരിധിയില്‍ മഴ ശമനമില്ലാതെ തുടരുന്നു. പ്രദേശത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. കിളിയൂര്‍ നെടുവാന്‍ കുന്നില്‍ സുനില്‍ മഞ്ജു ദമ്പതികളുടെ വീടിനു മുകളിൽ മരവും ഇലക്‌ട്രിക് പോസ്റ്റും പതിച്ച് വീട് തകര്‍ന്നു.

കിളിയൂര്‍ നെടുവാന്‍കുന്നില്‍ വര്‍ഗീസ് ലളിത ദമ്പതികളുടെ വീടിന്‍റെ മുകളിൽ മരം വീണ് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. കിളിയൂര്‍ കാഞ്ഞിരംകോണം സുദര്‍ശനന്‍ നായരുടെ വീടിനു പുറത്ത് മരം വീണു വീട് തകര്‍ന്നു. പ്രദേശത്ത് ശക്തമായ കാറ്റിലും മഴയിലും വന്‍ മരങ്ങള്‍ കടപുഴകി വീണ് കൃഷിഭൂമികള്‍ക്കും കൃഷിയിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

വാഴ, പച്ചക്കറി കൃഷികളെല്ലാം മരങ്ങള്‍ വീണ് വലിയതോതില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത്. പ്രദേശത്താകെ വന്‍മരങ്ങള്‍ കടപുഴകി വീണ് നിരവധി ഇലക്‌ട്രിക് പോസ്റ്റുകള്‍ തകരാറിലായിട്ടുണ്ട്.