നെടുമങ്ങാട് : മുക്കുപണ്ടങ്ങൾ സ്വകാര്യ ധന ഇടപാട് സ്ഥാപനങ്ങളിൽ പണയം വയ്പ്പിച്ച് ലക്ഷങ്ങൾ തട്ടുന്നതിന്‍റെ സൂത്രധാരൻ അറസ്റ്റിൽ. വേറ്റിനാട് സ്വദേശി ഉള്ളൂർ മെഡിക്കൽ കോളജ് കല്ലമ്പള്ളിയിൽ താമസിക്കുന്ന ഡിജോ ഡാർവിൻ (36) നെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്.

പരുത്തിക്കുഴി സൂര്യ ഫൈനാൻസിൽ ചിത്ര എന്ന സ്ത്രീയെ കൊണ്ട് മുക്കുപണ്ടം പണയം വയ്പ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിലെ രണ്ടാം പ്രതി ചിത്രയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ചിത്ര അറസ്റ്റിലായ വിവരം അറിഞ്ഞ് ഒളിവിൽ പോയ ഡിജോ ഡാർവിനെ പാലക്കാട്ടു നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇതു പോലെ സമാനമായ കേസുകൾ ഇയാളുടെ പേരിൽ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.അറസ്റ്റിലായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.