നെയ്യാറ്റിന്‍കര : ചെങ്കല്‍ പഞ്ചായത്തില്‍ വ്യാപക കൃഷിനാശം. നാല്‍പ്പതിനായിരത്തോളം വാഴകള്‍ നശിച്ചതായി പ്രാഥമിക നിഗമനം. നൂറിലേറെ വാഴ കര്‍ഷകര്‍ ദുരിതത്തില്‍.

തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയിടങ്ങളുള്ള ചെങ്കല്‍ പഞ്ചായത്തില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇടയ്ക്കിടയ്ക്കുള്ള കാറ്റിലും മഴയിലും വന്‍കൃഷിനാശമാണ് സംഭവിച്ചിരിക്കുന്നത്. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും ആയിരക്കണക്കിന് വാഴകള്‍ നിലംപതിച്ചു. ആറയൂര്‍ വാര്‍ഡിലാണ് കൃഷിനാശം കൂടുതലെന്ന് കൃഷി ഭവന്‍ അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷത്തെ ഓണ വിപണി ലക്ഷ്യമിട്ടുള്ള വാഴ കൃഷിയായിരുന്നു. നൂറിലധികം കര്‍ഷകര്‍ വാഴയും മരച്ചീനിയും പച്ചക്കറിയുമൊക്കെ ഈ പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. ജില്ലയില്‍ തന്നെ നെല്‍കൃഷി വ്യാപകമായുള്ള പഞ്ചായത്താണ് ചെങ്കല്‍. വാഴ കര്‍ഷകരില്‍ നല്ലൊരു ശതമാനവും ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതിനാല്‍ നഷ്ടപരിഹാരം ലഭിക്കും. ആഭരണങ്ങള്‍ പണയം വച്ചും പലിശയ്ക്ക് പണമെടുത്തുമൊക്കെയാണ് കൂടുതല്‍ പേരും വന്‍തോതില്‍ വാഴ കൃഷി ചെയ്തിട്ടുള്ളത്.

നിലവിലെ കണക്കുകളനുസരിച്ച് നാല്‍പ്പതിനായിരത്തോളം വാഴകളാണ് നശിച്ചിട്ടുള്ളത്. എന്നാല്‍ ഇനിയും കാറ്റും മഴയും തുടര്‍ന്നാല്‍ നാശനഷ്ടങ്ങളുടെ സംഖ്യ വീണ്ടും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് കര്‍ഷകരും കൃഷി ഭവന്‍ അധികൃതരും.

കൃഷി നാശം സംഭവിച്ചതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ കൃഷി ഭവനില്‍ നഷ്ടപരിഹാരത്തിന് അപേക്ഷ നല്‍കിയാല്‍ കൃഷി ഭവന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് അവ വിലയിരുത്തും. മഴ പൂര്‍ണ്ണമായും ശമിക്കാത്ത സാഹചര്യത്തില്‍ കൃഷി നാശം സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല.