വെള്ളറട:പെരുങ്കടവിള യില്‍ കാറ്റിലും മഴയിലും വീണ്ടും നാശം. പാല്‍ക്കുളങ്ങര വാര്‍ഡില്‍ റബര്‍ മരങ്ങള്‍ ചില്ലകള്‍ അടര്‍ന്ന് വീണും വേരോടെ കടപുഴകി വീണും കര്‍ഷകര്‍ക്ക് വന്‍ നഷ്‌ടം.

വൈദ്യുതി പോസ്റ്റുകള്‍ വീണ് പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയിട്ടുണ്ട്. മഴതുടരുന്നതിനാല്‍ റബര്‍ കര്‍ഷകരും ടാപ്പിംഗ് തൊഴിലാളികളും പട്ടിണിയിലാണ്.

മഴ തുടരുന്നതിനാല്‍ ക്ഷീരകര്‍ഷകരും, ഓണം വിളവെടുപ്പ് ലക്ഷ്യമിട്ട് കൃഷി ഇറക്കിയ പച്ചക്കറി കര്‍ഷകരും പ്രതിസന്ധിയിലാണ്.

മഴ കെടുതിയില്‍ വലയുന്ന ക്ഷീരകര്‍ഷകരേയും കാര്‍ഷിക മേഖലയിലെ തൊഴിലാളികളേയും നിര്‍മ്മാണ തൊഴിലാളികളേയും സഹായിക്കാന്‍ അടിയന്തര നടപടി സ്ഥീകരിക്കണമെന്ന് സിപിഐ പെരുങ്കടവിള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കാനക്കോട് ബാലരാജ് ആവശ്യപ്പെട്ടു.