നെയ്യാറ്റിന്‍കര : കനത്ത മഴയില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ ഇന്നലെ അഞ്ച് വീടുകള്‍ കൂടി ഭാഗികമായി തകര്‍ന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മുതല്‍ ആരംഭിച്ച മഴക്കെടുതിയില്‍ ഇതിനോടകം പൂര്‍ണ്ണമായി പത്തും ഭാഗികമായി അന്പത്തിയെട്ടും വീടുകളാണ് തകര്‍ന്നത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ പലപ്പോഴായി വീശിയടിച്ച കാറ്റിലും പെയ്ത മഴയിലും താലൂക്കില്‍ പലയിടത്തും കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. മരങ്ങള്‍ കടപുഴകിയും മരച്ചില്ലകള്‍ ഒടിഞ്ഞും വൈദ്യുതി തൂണുകളും കന്പികളും തകര്‍ന്നു. ദിവസങ്ങള്‍ക്ക് മുന്പ് കേടുപാടുകള്‍ തീര്‍ത്തയിടങ്ങളിലും കഴിഞ്ഞ ദിവസത്തെ പ്രതികൂല കാലാവസ്ഥയില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ട്.

താലൂക്കിലാകെയും വിദ്യുത്ച്ഛക്തി ബന്ധം ഏറെക്കുറെ കഴിഞ്ഞ ദിവസം നിലച്ചു. ഒടിഞ്ഞ വൈദ്യുതി തൂണുകളും പൊട്ടിയ കന്പികളും മാറ്റി പുതിയത് സ്ഥാപിച്ചാലേ ചിലയിടങ്ങളില്‍ ഇനി വിദ്യുത്ച്ഛക്തി ബന്ധം പുന : സ്ഥാപിക്കാനാവൂ എന്ന സ്ഥിതിയാണ്. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ രാപ്പകല്‍ ഭേദമില്ലാതെ വിദ്യുത്ച്ഛക്തി ബന്ധം പുന: സ്ഥാപിക്കുന്ന നടപടികളില്‍ വ്യാപൃതരാണ്. അതേ സമയം ഇന്നലെയും ചില പ്രദേശങ്ങളില്‍ കാലാവസ്ഥ അത്ര അനുകൂലമായിരുന്നില്ല. തുടര്‍ച്ചയായി പെയ്യുന്ന മഴയത്ത് വൈദ്യുതി ബന്ധം പുന: സ്ഥാപിക്കുന്ന നടപടികള്‍ എളുപ്പമാകില്ലായെന്ന് തദ്ദേശവാസികളും സമ്മതിക്കുന്നു.

മറിഞ്ഞുവീണ മരങ്ങളും ഒടിഞ്ഞ മരച്ചില്ലകളും നീക്കം ചെയ്യാന്‍ നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം സജീവമായി രംഗത്തുണ്ട്. അവര്‍ക്ക് ആവശ്യമായ സഹായവുമായി പലയിടത്തും തദ്ദേശവാസികളും ഒപ്പം ചേര്‍ന്നു.

ഗ്രാമീണ പ്രദേശങ്ങളില്‍ നിരത്തുകളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി. പൊതുവേ വീതി കുറഞ്ഞ, അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാത്ത റോഡുകളിലൂടെയുള്ള യാത്ര ഇരട്ടി ദുഷ്കരമായെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. കുത്തിയൊലിച്ച് പോകുന്ന മഴവെള്ളത്തില്‍ റോഡിലെ കുഴികളും ടാറിളകി കിടക്കുന്നതുമൊന്നും അറിയാനാവില്ല.

ചില പ്രദേശങ്ങളിലെ റോഡുകളിലെ വെള്ളക്കെട്ടുകളും ഈ മഴയത്തും പരിഹാരമാകാത്ത വിഷയമായി നിലനില്‍ക്കുന്നു. കൃഷി സംബന്ധിച്ച നാശനഷ്ടങ്ങളെക്കുറിച്ച് വ്യക്തമായ വിലയിരുത്തല്‍ നിലവില്‍ സാധ്യമല്ലായെന്ന അവസ്ഥയാണ്.

മഴയ്ക്ക് പൂര്‍ണ്ണമായും ശമനമുണ്ടായാലേ കാര്‍ഷികനാശം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ തിട്ടപ്പെടുത്താനാവുകയുള്ളൂ. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ വെള്ളക്കെട്ടുകളും കൃഷി നശിക്കാനിടയാക്കും.

നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തുറന്നതോടെ നെയ്യാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴയും കൂടിയായപ്പോള്‍ കലങ്ങിയ വെള്ളമാണ് ഒഴുകുന്നതെന്ന് തീരവാസികള്‍ ചൂണ്ടിക്കാട്ടി. നദിയുടെ ഒഴുക്കിന്‍റെ ശക്തിയും കൂടിയിട്ടുണ്ട്.

നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ കഴിഞ്ഞ ദിവസം കണ്‍ട്രോള്‍ റൂം ആരംഭിച്ചു. 0471- 222 2227 ആണ് ഫോണ്‍ നന്പര്‍. കണ്‍ട്രോള്‍ റൂം മുഴുവന്‍ സമയം പ്രവര്‍ത്തനനിരതമാണെന്ന് താലൂക്ക് ഓഫീസ് അധികൃതര്‍ അറിയിച്ചു.