നെടുമങ്ങാട് : പഴകുറ്റി ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ റോഡിൽ രൂപപ്പെട്ട കുഴികൾ അടക്കാൻ നെടുമങ്ങാട് ട്രാഫിക് പോലീസ് രംഗത്തിറങ്ങി.ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ ആണ് ഇതുവഴി കടന്ന് പോകുന്നത്.വാഹനങ്ങൾ കുഴികളിൽ ഇറങ്ങി മെല്ലെ പോകേണ്ട അവസ്ഥയായിരുന്നു.

ഇതോടെ രാവിലെയും വൈകുന്നേരവും മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് കൊണ്ട് നാട്ടുകാരും യാത്രികരും ബുദ്ധിമുട്ടിലായി.മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക് നിയന്ത്രിച്ച് ട്രാഫിക് പോലീസും പെടാപ്പാടു പെട്ടു. ട്രാഫിക് പോലീസ് സംഘം തങ്ങളുടെ ശമ്പളത്തിൽ നിന്ന് കുറച്ച് തുക മാറ്റി വച്ച് സ്വന്തം ചെലവിൽ കുഴികൾ അടക്കാൻ തീരുമാനിക്കുകയും മണലും സിമന്‍റും പാറപ്പൊടിയും മിക്സ് ചെയ്ത് അവർ തന്നെ നേരിട്ട് കുഴികൾ അടച്ചു.

ഇനിയെങ്കിലും ട്രാഫിക് പോലീസിന്‍റെ ജോലിഭാരം കുറയുകയും യാത്രാക്കാരുടെ ദുരിതത്തിന് ഒരു പരിധി വരെ ആശ്വാസം കിട്ടും എന്നാണ് കരുതുന്നത്. ട്രാഫിക് പോലീസ് സ്റ്റേഷൻ എസ്.ഐ ഷിബു എസ്. പി, എ എസ് ഐ സനൽ, ഹോംഗാർഡുമാരായ മാഹീൻ, സതീഷ് തുടങ്ങിയവർ കുഴിയടയ്ക്കുവാൻ നേതൃത്വം നൽകി.റോഡിന്‍റെ ദുരവസ്ഥ പിഡബ്ളിയുഡി ആധികൃതരെ അറിയിച്ചെങ്കിലും അവർ അനങ്ങിയില്ല എന്ന്‌ ആക്ഷേപം ഉണ്ട്.