രാമന്‍ചാടി കുടിവെള്ള പദ്ധതിക്കു തടയണ അനിവാര്യം
Wednesday, April 17, 2024 5:29 AM IST
പെരിന്തല്‍മണ്ണ: രാമന്‍ചാടി കുടിവെള്ള പദ്ധതിയില്‍ നിന്നു മതിയായ വെള്ളം ലഭ്യമാകണമെങ്കില്‍ പദ്ധതി പ്രദേശത്ത് തടയണ അനിവാര്യം. തൂതപ്പുഴയില്‍ നിന്നു വെള്ളം പമ്പിംഗ് നടത്തി ശുദ്ധീകരിച്ച് വിതരണം നടത്തണം. ചേലാമലയില്‍ അലിഗഢ് കാമ്പസ് നില്‍ക്കുന്ന കുന്നുംപുറത്താണ് ടാങ്ക് സ്ഥാപിച്ചിട്ടുള്ളത്.

തൂതപ്പുഴയില്‍ നിന്നു വെള്ളം പമ്പിംഗ് നടത്തി ശുദ്ധീകരിച്ച് വിതരണത്തിനായി വൈദ്യുതിയും ലഭ്യമാകണം. ആറു കോടിയുടെ പദ്ധതി കിഫ്ബിക്ക് നല്‍കിയിട്ടുണ്ടെങ്കിലും അംഗീകാരമായിട്ടില്ല. പെരിന്തല്‍മണ്ണയില്‍ നിന്നു ഏലംകുളം രാമന്‍ചാടി കടവ് വരെ എട്ടു കിലോമീറ്റര്‍ പുതിയ ഫീഡറിനുള്ള ഹെവി ലൈന്‍ വലിക്കാനാണ് ആറുകോടി രൂപയുടെ പദ്ധതിക്ക് അനുമതി തേടിയിട്ടുള്ളത്. 2020 ലാണ് 93 കോടിയുടെ പദ്ധതി തുടങ്ങിയത്.

2022 മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും നടന്നില്ല. പെരിന്തല്‍മണ്ണ നഗരസഭ, ഏലംകുളം, അങ്ങാടിപ്പുറം, ആലിപ്പറമ്പ് പഞ്ചായത്തുകളിലാണ് വെള്ളമെത്തേണ്ടത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതിയില്‍ വെള്ളമെത്തുന്നതു പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബങ്ങള്‍.

അലിഗഢ് കാമ്പസ് സൈറ്റില്‍ സ്ഥാപിച്ച ജല സംഭരണിയിലേക്ക് പമ്പിംഗ് നടത്തി നഗര പ്രദേശത്തേക്ക് ജലമൊഴുക്കി വിടുന്നതാണ് പദ്ധതി. 23 എംഎല്‍ഡി വെള്ളമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക. പദ്ധതിയില്‍ നിന്നു 11 എംഎല്‍ഡി പെരിന്തല്‍മണ്ണ നഗരസഭക്കും നാല് എംഎല്‍ഡി വീതം സര്‍വകലാശാലക്കും ഏലംകുളം, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ക്കുമാണ്.

ആദ്യഘട്ടത്തില്‍ പെരിന്തല്‍മണ്ണ നഗരസഭ, ഏലംകുളം, അലിഗഢ് എന്നിവക്കാണ് വെള്ളമെത്തിക്കുക. കട്ടുപ്പാറ പദ്ധതിയില്‍ 3.5 എംഎല്‍ഡി ശേഷിയുള്ള അര്‍ബന്‍ ജലവിതരണ സംവിധാനം നലവിലുണ്ട്. ഇതാണ് 23 എംഎല്‍ഡിയായി മാറുന്നത്. അങ്ങാടിപ്പുറവും ആലിപ്പറമ്പും രണ്ടാംഘട്ടത്തിലേ ഉണ്ടാകൂ.

പെരിന്തല്‍മണ്ണ ടൗണിലെ അര്‍ബന്‍ ജല വിതരണ പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. കിണര്‍, പമ്പുസെറ്റ്, ട്രീറ്റ്മെന്റ് പ്ലാന്‍റ്, അനുബന്ധ സൗകര്യങ്ങളുമായി. ശുചീകരണശാല, കിണര്‍, കിണറ്റില്‍ നിന്ന് പമ്പിംഗ് മെയിന്‍, പാതായ്ക്കര ടാങ്കിലേക്കുള്ള ഗ്രാവിറ്റി മെയിന്‍, ഏലംകുളം പഞ്ചായത്തിലേക്കുള്ള പൈപ്പ് എന്നിവ പൂര്‍ത്തിയാക്കി. താഴെയുള്ള കിണര്‍ സൈറ്റ്, ഉയരം കൂടിയതിനാല്‍ ഇടയില്‍ സ്ഥാപിച്ച ബൂസ്റ്റര്‍ പമ്പിംഗ് സ്റ്റേഷന്‍ എന്നിവിടങ്ങളിലും ഉയര്‍ന്ന അളവില്‍ വൈദ്യുതി എത്തണം. പമ്പ് സെറ്റുകളുടെ ടെന്‍ഡറും കഴിഞ്ഞു.