വിഷുവിനെ വരവേറ്റ് തിരുനെല്ലി ക്ഷേത്രം
Sunday, April 14, 2024 5:59 AM IST
മാനന്തവാടി: ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേറ്റ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. വിഷുക്കണി ഒരുക്കിയ കേരളത്തിലെ പ്രധാന ഷേത്രങ്ങളിൽ ഒന്നാണ് തിരുനെല്ലിയിലേത്.

തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പദ്മനാഭനുണ്ണി നന്പൂതിരിപ്പാടിന്‍റെ കാർമികത്വത്തിലാണ് വിഷു ആഘോഷം. രാവിലെ അഞ്ച് മുതൽ ഏഴ് വരെയാണ് വിഷുക്കണി ദർശനം. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് കണി ദർശനത്തിനുശേഷം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നന്പൂതിരിയുടെ നേതൃത്വത്തിൽ വിഷുക്കൈനീട്ടം നൽകി.

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുമായി നിരവധി ഭക്തരാണ് വിഷുക്കണി ദർശനത്തിന് എത്തിയത്. ഇന്നലെ വൈകുന്നേരം ഏഴ് മുതൽ ഒന്പത് വരെ തിരുവാതിര മത്സരം നടന്നു.

ചിത്ര ത്യാഗരാജന്‍റെ നൃത്തസന്ധ്യ, പയ്യന്നൂർ ഹാർട്ട് ബിറ്റ്സിന്‍റെ ഗാനമേള, ഗുരുവായൂർ വിശ്വഭാരതി തീയറ്ററിന്‍റെ നാടതംകുറുരമ്മ എന്നിവ അരങ്ങേറി. അർധരാത്രിയോടെ തിരുനെല്ലിയുടെ വിവിധ ഭാഗങ്ങളിൽനിന്നു പ്രാക്തന ഗോതവർഗക്കാരുടെ കോൽക്കളി സംഘങ്ങളും ക്ഷേത്രത്തിൽ എത്തി.