തരിയോട്: പഞ്ചായത്തിൽ വനത്തോട് ചേർന്ന പ്രദേശങ്ങളിൽ രൂക്ഷമാകുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി മുഖ്യമന്ത്രി, വനം മന്ത്രി, നിയോജക മണ്ഡലം എംഎൽഎ ടി. സിദ്ദിഖ്, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ എന്നിവർക്ക് നിവേദനം നൽകി.

കാട്ടാന അടക്കം വന്യജീവികൾ മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയർത്തുകയാണ്. കഴിഞ്ഞ ദിവസം പട്രോളിംഗിനിടെ വനം വകുപ്പിന്‍റെ വാഹനം കാട്ടാന ഭാഗികമായി തകർത്തു. താത്കാലിക വാച്ചർ പുത്തൻപുര രാമന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

കാട്ടാന ആക്രമണത്തിൽനിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടവർ പഞ്ചായത്തിൽ നിരവധിയാണ്. വന്യമൃഗശല്യം തടയുന്നതിന് വനം കൂടുതൽ വനം ജീവനക്കാരെ നിയോഗിക്കണം. വനസേനയ്ക്ക് വാഹനങ്ങൾ അടക്കം ആവശ്യമായ സൗകര്യങ്ങൾ നൽകണം. ആർആർ ടീമിന്‍റെ സേവനം കാര്യക്ഷമമാക്കണം.

വനാതിർത്തികളിൽ വേലി നിർമാണം വേഗത്തിൽ പൂർത്തിയാക്കണം. വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് തക്കതായ നഷ്ടപരിഹാരം സമയബന്ധിതമായി നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.