സുൽത്താൻ ബത്തേരി: കോടികൾ മുടക്കി സ്വകാര്യ സ്ഥാപനത്തിന്‍റെ പങ്കാളിത്തത്തോടെ വൈദ്യുതിവിളക്കും സ്ഥാപിച്ചു. പക്ഷേ വിളക്ക് കത്തിക്കാൻ നടപടിയുണ്ടായില്ല. നിലവിൽ ബത്തേരി ടൗണ്‍ ഇരുട്ടിലാണ്.

കടകൾ കൂടി അടച്ചാൽ കുറ്റാക്കൂരിരുട്ട്. ടൗണിലെ നടപ്പാതകളുടെ ഇരുവശത്തും സ്ഥാപിച്ച വൈദ്യുതിതൂണുകളുലെ ലൈറ്റുകൾ നഗരസഭയ്ക്ക് ഇനിയും തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ അഴിച്ചു മാറ്റണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഈ പാതയിലൂടെയാണ് നടന്നുവരുന്നത്. പല സ്ഥലങ്ങളിലും ഇരുട്ടും മദ്യപാനികളുടെ സംഘംചേരലും ഉള്ളതിനാൽ ഭയപ്പെട്ടാണ് സ്ത്രീകൾ നടന്നുപോകുന്നത്.

ടൗണ്‍ ഇരുട്ടിൽ കിടക്കുന്പോഴും നഗരസഭ പുതിയതായി സിസിടിവി കാമറകൾ സ്ഥാപിക്കാനുള്ള തിരക്കിലാണ്.