ബിനുവിന്‍റെ ജൈവക്കൃഷിയില്‍ ഇത്തവണ വിളഞ്ഞത് "കിലോ വഴുതന'
Sunday, February 5, 2023 12:41 AM IST
സ്വന്തം ലേഖകൻ
വെള്ളരിക്കുണ്ട്: ഒരെണ്ണത്തിന് ഒരു കിലോ തൂക്കം വരുന്ന വഴുതന വിളയിക്കാനാകുമോ...? കഴിയുമായിരിക്കും, ചുവട്ടില്‍ കിലോക്കണക്കിന് രാസവളം ഇട്ടുമൂടിയാല്‍ എന്നു പറയാന്‍ വരട്ടെ. ജൈവവളം മാത്രം ഉപയോഗിച്ച് ഓരോന്നിനും 750 ഗ്രാം മുതല്‍ ഒരു കിലോ വരെ തൂക്കം വരുന്ന വഴുതന വിളയിച്ചിരിക്കുകയാണ് പറമ്പയിലെ ജൈവകര്‍ഷകന്‍ ബിനു ജോണ്‍ തുരുത്തേല്‍. വലിപ്പം കണ്ടു പേടിച്ച് മാറിനിൽക്കാതെ ആര്‍ക്കും വിശ്വസിച്ച് കഴിക്കാവുന്ന കിലോ വഴുതന.
നേരത്തേയും ജൈവക്കൃഷിയിലൂടെ മാത്രം ലോക റിക്കാര്‍ഡ് വരെയെത്തിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ചരിത്രമുണ്ട് ബിനുവിന്. 110 കിലോ തൂക്കമുള്ള കപ്പയും 50 കിലോ തൂക്കമുള്ള ചേനയും മുന്‍വര്‍ഷങ്ങളില്‍ ബിനുവിന്‍റെ ജൈവക്കൃഷിത്തോട്ടത്തില്‍ വിളഞ്ഞിട്ടുണ്ട്. നാലു മീറ്റര്‍ ഉയരമുള്ള ചേനച്ചെടിയിലൂടെ ഏറ്റവും ഉയരം കൂടിയ ചേനയ്ക്കുള്ള ലോക റിക്കാര്‍ഡും സ്വന്തമാക്കിയിരുന്നു.
സാധാരണഗതിയില്‍ ഒരു വഴുതനയ്ക്ക് കിട്ടുന്ന തൂക്കം 250 മുതല്‍ 300 ഗ്രാം വരെയാണ്. അതിന്‍റെ മൂന്നിരട്ടിയിലധികം തൂക്കവും വലിപ്പവുമുള്ള വഴുതനയാണ് ബിനുവിന്‍റെ തോട്ടത്തില്‍ വിളഞ്ഞത്. ഇങ്ങനെ വിളയിച്ചെടുക്കാനായാല്‍ അമ്പത് തൈകള്‍ കൃഷി ചെയ്താല്‍ ലഭിക്കുന്ന ആദായം അഞ്ച് തൈകളില്‍നിന്നുതന്നെ ലഭിക്കുമെന്നാണ് ബിനുവിന്‍റെ സാമ്പത്തികശാസ്ത്രം.
ഇത്രയും വലിപ്പത്തിലുള്ള വഴുതന വിളയിക്കാന്‍ യാതൊരുവിധ കുറുക്കുവിദ്യകളും ബിനു പ്രയോഗിച്ചിട്ടില്ല. ജൈവക്കൃഷി ചെയ്യുമ്പോള്‍ ആദ്യമായി മണ്ണൊരുക്കുന്നത് മുതല്‍ പ്രത്യേക ശ്രദ്ധ വേണം എന്നതാണ് ആദ്യത്തെ പാഠം. തൈ നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് തടമെടുത്ത് അതില്‍ ചപ്പുചവറുകളും അടയ്ക്കാച്ചപ്പും ചകിരിയുമൊക്കെ ഇട്ട് കത്തിക്കുന്നതില്‍ തുടങ്ങുന്നു മുന്നൊരുക്കങ്ങള്‍. വെന്ത മണ്ണിലും ചാരത്തിലും പിന്നീട് ആട്ടിന്‍കാഷ്ഠം, ബയോഗ്യാസ് പ്ലാന്‍റിലെ സ്ലറി എന്നിവകൂടി ചേര്‍ത്ത് പാകപ്പെടുത്തിയെടുത്താണ് തൈ നടുന്നത്. ആഴ്ചയിലൊരിക്കല്‍ പിണ്ണാക്ക് പുളിപ്പിച്ചൊഴിക്കുക, മണ്ണിരകളെ പിടിച്ച് തൈയുടെ ചുവട്ടില്‍ വിടുക തുടങ്ങിയ തുടര്‍പ്രവര്‍ത്തനങ്ങളുമുണ്ട്.
ഇന്‍റര്‍നെറ്റ് യുഗത്തിലും കൃഷി ചെയ്യാനുള്ള സമയം കണ്ടെത്താന്‍ എല്ലാവര്‍ക്കും കഴിയുന്നുവെന്നതാണ് ബിനുവിന്‍റെ കുടുംബത്തിലെ രീതി. അച്ഛന്‍ ജോണും അമ്മ മേരിയും ഭാര്യ രഞ്ജുവും മുതല്‍ മക്കളായ സാനിയയും ധനുഷയും താന്‍സിയയും ഏയ്ഞ്ചലും നിയോണുമെല്ലാം കൃഷിയിടത്തോടുള്ള ഇഷ്ടം പങ്കുവയ്ക്കുന്നു. 2009 ലും കഴിഞ്ഞ വര്‍ഷവും പറമ്പ സെന്‍റ് മേരീസ് ദേവാലയത്തില്‍നിന്നും കഴിഞ്ഞ വര്‍ഷം തന്നെ മാലോം തളിര് ഫെസ്റ്റിലും കാര്‍ഷികമേഖലയിലെ നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരം ബിനുവിന് ലഭിച്ചിട്ടുണ്ട്.