സ്കൂൾബെൽ മുഴങ്ങും മുന്പേ രക്ഷിതാക്കളുടെ കീശകാലിയാകും
Wednesday, March 22, 2023 1:15 AM IST
സ്വന്തം ലേഖിക
കണ്ണൂർ: പേപ്പറുകൾക്ക് വില കൂടിയതോടെ പുതിയ അധ്യയന വർഷത്തിലേക്കുള്ള പുസ്തകങ്ങളുടെയും നോട്ടുബുക്കുകളുടെയും വിലയിലും വർധന. അച്ചടി അനുബന്ധ സാമഗ്രികളുടെ വിലയും കുതിച്ചുകയറിയിരിക്കുകയാണ്. നോട്ട്ബുക്ക്, പാഠപുസ്തകം തുടങ്ങി എല്ലാ കടലാസ് നിർമിത ഉത്പന്നങ്ങളുടെയും വില ഇപ്പോൾ തന്നെ കൂടിയിട്ടുണ്ട്. വിവിധയിനം പേപ്പറുകൾക്ക് 50 ശതമാനത്തിലേറെ വില കൂടുകയും ക്ഷാമം നേരിടുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം.
200 പേജ് നോട്ട്ബുക്കിന് മാത്രം എട്ടു രൂപയുടെ വർധനയാണ് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ 52 രൂപയുണ്ടായിരുന്ന നോട്ടുബുക്കുകൾക്ക് 60 രൂപയാകും. നോട്ട് ബുക്കുകൾക്ക് പുറമെ പാഠപുസ്തകങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. കൂ‌ടാതെ, എ ഫോർ ഷീറ്റുകൾക്ക് 100 രൂപ വർധനയാണുണ്ടായത്. 150 രൂപയുണ്ടായിരുന്ന എ ഫോർ ഷീറ്റിന് ഇപ്പോൾ 250 രൂപയാണ് വില. സാധാരണ ട്രേഡ് മാര്‍ക്കില്ലാത്ത കമ്പനികളുടെ നോട്ടു പുസ്തകങ്ങള്‍ക്ക് വില കുറവായാണ് വിപണിയില്‍ ലഭിക്കാറുള്ളത്. നിലവിലെ സാഹചര്യത്തില്‍ അവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. അതുപോലെ പേന, പെന്‍സില്‍, മറ്റു പഠനോപകരണങ്ങള്‍ക്കും രണ്ടു രൂപമുതൽ 10 രൂപവരെയാണ് വില വർധന.
ഇതോടെ വെട്ടിലായിരിക്കുന്നത് സാധാരണക്കാരായ രക്ഷിതാക്കളാണ്. രണ്ടോ മൂന്നോ മക്കളുള്ള രക്ഷിതാക്കളാണ് ഇത് മൂലം ഏറെ പ്രതിസന്ധിയിലാവുന്നത്. ഒരു കുട്ടിക്ക് 15 നോട്ട് ബുക്കുകളെങ്കിലും വാങ്ങേണ്ടിവരും. കൂടാതെ പാഠപുസ്കങ്ങൾ വേറെയും.
സ്കൂളിൽ പോകാനുള്ള അനുബന്ധ സാധനങ്ങൾ കൂടി വാങ്ങുമ്പോൾ കുട്ടികളെ സ്കൂളിലയക്കാൻ വലിയൊരു തുക കണ്ടെത്തേണ്ടി വരുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. പേപ്പര്‍ വിപണിയില്‍ ആര്‍ക്കും പിടിച്ച് കെട്ടാന്‍ കഴിയാത്ത വിധമാണ് വില കൂടി കൊണ്ടിരിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ‌
വിദ്യാലയങ്ങള്‍ തുറക്കുമ്പോഴേക്കും ഇനിയും വില കൂടാന്‍ സാധ്യതയുണ്ട്.