എൻഡോസൾഫാന്‍റെ കളങ്കം മായ്ക്കാൻ കൃഷിവകുപ്പിന് ഇനി കാർബൺ ന്യൂട്രൽ ഫാമുകൾ
Tuesday, March 19, 2024 7:49 AM IST
കാസർഗോഡ്: കൃഷിവകുപ്പിന്‍റെ കശുമാവിൻതോട്ടമെന്നു കേട്ടാൽ കാസർഗോഡ് ജില്ലക്കാർക്കെങ്കിലും ആദ്യം മനസിൽ വന്നുനിറയുക എൻഡോസൾഫാൻ വിഷബാധയുടെ ദുരന്തചിത്രങ്ങളായിരിക്കും. ഒരുപക്ഷേ ആ ദുരന്തത്തിൽനിന്ന് പാഠമുൾക്കൊണ്ടാണ് കൃഷിവകുപ്പും പ്ലാന്‍റേഷൻ കോർപറേഷനുമൊക്കെ രാസകീടനാശിനികളുടെ ഉപയോഗം ഗണ്യമായി കുറച്ചത്. ഇപ്പോൾ രാസവളങ്ങളും കീടനാശിനികളും പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള സംസ്ഥാനത്തെ മാതൃകാ കൃഷിത്തോട്ടങ്ങളിലൊന്ന് കൃഷിവകുപ്പിനു കീഴിൽ കാസർഗോഡ് ജില്ലയിൽ തന്നെ ഒരുങ്ങുകയാണ്.

കാറഡുക്ക പഞ്ചായത്തിലെ കുണ്ടാറിൽ പ്രവർത്തിക്കുന്ന കശുമാവ് വിത്തുത്പാദനകേന്ദ്രമാണ് സംസ്ഥാനത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാമുകളിലൊന്നായി മാറുന്നത്. 250 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കശുമാവിൻ തോട്ടവും മുന്നൂറിലേറെ മാവുകളും പേര, സപ്പോട്ട മരങ്ങളും ഇവിടെയുണ്ട്. ഇവയിൽ കീടനാശിനി തെളിക്കുന്നത് വർഷങ്ങൾക്കു മുമ്പേ നിർത്തിയിരുന്നു. ഈ വർഷം മുതൽ രാസവളങ്ങളും ഒഴിവാക്കാനാണ് തീരുമാനം. ഉത്പാദന വർധനവിന് ജൈവവളങ്ങൾ മാത്രം ഉപയോഗിക്കും. പുതിയ തൈകൾ മുളപ്പിച്ച് വളർത്തിയെടുക്കുന്നതും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചായിരിക്കും.

ഇതോടൊപ്പം കൃഷിവകുപ്പിനു കീഴിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു 12 തോട്ടങ്ങളും കാർബൺ ന്യൂട്രൽ കൃഷിരീതിയിലേക്ക് മാറ്റാനാണ് തീരുമാനം. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുമ്പോൾ അന്തരീക്ഷതാപനത്തിന് വഴിതെളിക്കുന്ന കാർബൺ ഡൈ ഓക്സൈഡ്, നൈട്രസ് ഓക്സൈഡ്, മീഥേൻ തുടങ്ങിയ വാതകങ്ങളുടെ അളവ് വർധിക്കുന്നതായാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ തെളിയിക്കുന്നത്.

എന്നാൽ, ജൈവരീതിയിലേക്ക് മാറുമ്പോൾ ഇവയുടെ അളവ് കുറയുന്നു. കുറഞ്ഞ അളവിൽ മാത്രം പുറന്തള്ളപ്പെടുന്ന കാർബൺ ഡൈ ഓക്സൈഡ് പോലുള്ള വാതകങ്ങളെ സസ്യങ്ങൾ ആഗിരണം ചെയ്ത് തീർക്കുകയും ചെയ്യുന്നു. ഈ രീതിയിലുള്ള കൃഷിയെയാണ് കാർബൺ ന്യൂട്രൽ എന്ന് വിശേഷിപ്പിക്കുന്നത്. ആഗോളതാപനം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് കാർബൺ ന്യൂട്രൽ കൃഷിരീതിയെന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കാർബൺ ന്യൂട്രൽ കൃഷിരീതി പൂർണമായും നടപ്പാക്കുന്നതോടെ ഫാമിലെയും പരിസരപ്രദേശങ്ങളിലെയും അന്തരീക്ഷ താപനിലയിലും ഭൂമിയിലെ ജലത്തിന്‍റെ അളവിലും പോലും അതിന്‍റെ ഫലങ്ങൾ കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണ്ണും ജലവും ഏറെക്കുറെ പൂർണമായും മാലിന്യമുക്തമാക്കാനും കഴിയും.

ഇതോടെ ഒരു മാതൃകാ കൃഷിത്തോട്ടമെന്ന നിലയിൽ കുണ്ടാർ ഫാമിനെ ഉയർത്തിക്കാട്ടാനാകുമെന്നും ഫാം ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ കൂടി ഇവിടെ കൊണ്ടുവരാനാകുമെന്നുമാണ് പ്രതീക്ഷ.