തനത് ഫണ്ട് ട്രഷറിയിലേക്ക് മാറ്റണമെന്ന് നിർദേശം: കൗൺസിൽ യോഗത്തിൽ ബഹളം
Sunday, March 24, 2024 7:26 AM IST
കണ്ണൂര്‍: തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടുകൾ ട്രഷറിയിലേക്ക് മാറ്റണമെന്ന സർക്കാർ നിർദേശത്തിനെതിരെ കേർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ ബഹളം. ചര്‍ച്ചക്കൊടുവില്‍ തനത് ഫണ്ട് ഉപയോഗിച്ചാണ് കേര്‍പറേഷന്‍റെ പദ്ധതി വിഹിതം നടത്തുന്നതെന്നും അതിനാല്‍ സര്‍ക്കാരിന്‍റെ സര്‍ക്കുലര്‍ തത്ക്കാലം നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും മേയര്‍ മുസ്‌ലിഹ് മഠത്തില്‍ പറഞ്ഞതോടെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി കൗണ്‍സില്‍ ഹാളിന് നടുവിലെത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

തുടർന്ന് യോഗം ബഹിഷ്‌ക്കരിച്ച് കൗണ്‍സില്‍ ഹാളിന് പുറത്തേക്ക് പോകുകയായിരുന്നു.പ്രാദേശിക സര്‍ക്കാരുകള്‍ പൊതു ആവശ്യഫണ്ടും തനതുഫണ്ടും ലോക്കല്‍ ഗവ. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനാണ് ധനവകുപ്പ് അഡീഷനല്‍ സെക്രട്ടറിയുടെ സർക്കുലറിലുള്ളത്. എന്നാല്‍, ഈ സര്‍ക്കുലര്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ നടപ്പിലാക്കില്ലെന്ന് കൗൺസിലർമാർ പറഞ്ഞു.