മലയോരത്തിന്‍റെ ഉറക്കം കെടുത്തി വന്യമൃഗങ്ങളും ഇഴ ജന്തുക്കളും
Sunday, March 24, 2024 7:26 AM IST
ഇരിട്ടി: വന്യമൃഗ ഭീഷണിക്കൊപ്പം മലയോരത്തിന്‍റെ ഉറക്കം കെടുത്തി ഇഴജന്തുക്കളും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇരിട്ടിയിലും പരിസര പ്രദേശങ്ങളിലുമായി പിടികൂടിയത് നാല് രാജവെമ്പാലകളെ യാണ്.

കടുവ, പുലി, ആന എന്നിവ ഭീതി പരത്തുന്ന സ്ഥലങ്ങളിൽ പാമ്പുകൾ കൂടി എത്തിയതോടെ ജനജീവിതം കടുത്ത പ്രതിസന്ധിയിലായി. വന്യജീവികളെ ഭയന്ന് ടാപ്പിംഗും കശുവണ്ടി വിളവെടുപ്പും അവതാളത്തിലായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് വിഷ പാന്പുകളും എത്തിയത്.
ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ൽ നിന്നും പിടികൂടിയത് മൂന്ന് രാജവെമ്പാല കളെയാണ്. കൂടാതെ അയ്യൻകുന്ന് പാലത്തിൻകടവ് കുളത്തിങ്കര ജോൺസന്‍റെ വീടിനു സമീപത്തു നിന്ന് മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോടും സംഘവും ചേർന്ന് മറ്റൊന്നിനെ കൂടി പിടികൂടി. പിടികൂടിയ രാജവെമ്പാലകളെ പിന്നീട് ഉൾവനത്തിൽ തുറന്ന് വിട്ടു.

ഇന്നലെ കാക്കയങ്ങാടും പടിയൂരിലുമായി രണ്ട് മൂർഖൻ പാമ്പിനേയും പിടികൂടി. ഇതോടെ ഉഗ്ര വിഷമുള്ള ആറ് പാമ്പുകളെയാണ് രണ്ട് ദിവസങ്ങളിലായി ഫൈസൽ പിടികൂടിയത്. രണ്ടാഴ്ച മുമ്പ് ബ്ലോക്ക് ആറിലെ ഉപയോഗശൂന്യമായ ചാണകക്കുഴിയിൽ നിന്നും രാജവെമ്പാലയെ പിടികൂടിയി രുന്നു. ബ്ലോക്ക് പത്തിലെ കുളങ്ങര സത്യന്‍റെ വിടിന് സമീപത്തുനിന്ന് ഡെപ്യൂട്ടി റേഞ്ചർ ഷൈൻ കുമാറിന്‍റെ നേതൃത്വത്തിലും പമ്പിനെ പിടികൂടിയരുന്നു.

എന്തുകൊണ്ട് പാന്പുകളും കാടിറങ്ങുന്നു

തണുത്ത അന്തരീക്ഷത്തിൽ ജീവിക്കുന്ന രാജവെമ്പാലകളെ പൊതുവെ പുഴയോരങ്ങൾ, കൊടും കാടുകൾ എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. വനത്തിനുള്ളിൽ ഇത്തരം സാഹചര്യങ്ങൾ കുറഞ്ഞു വരുന്നതും കാലവാസ്ഥ വ്യതിയാനവുമാണ് പാന്പുകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങി വരാൻ ഇടയാക്കുന്നത്. പാമ്പുകളുടെ പ്രജനന കാലം കൂടിയായതിനാൽ ഇണയെതേടിയുള്ള യാത്രക്കിടെ വഴി തെറ്റിയും ഇവ നാട്ടിൻപ്പുറങ്ങളിൽ എതതുകയാണ്.

ആറളം വന്യജീവി സങ്കേതം ഏറ്റവും കൂടുതൽ രാജവെമ്പാല കളുള്ള വനമേഖലയാണ്. ആവാസ വ്യവസ്ഥയിൽ വന്ന മാറ്റമാകാം വിഷ പാമ്പുകൾ ക്രമാതീതമായി ജനവാസ മേഖലയിൽ എത്താൻ കാരണം.