തളിപ്പറമ്പിലെ സ്വത്ത് തട്ടിപ്പ് കേസിന്‍റെ കുറ്റപത്രം മൂന്നാം തവണയും തിരിച്ചയച്ചു
Sunday, March 24, 2024 7:26 AM IST
പയ്യന്നൂര്‍: അഭിഭാഷകയുള്‍പ്പെടെ പ്രതിയായ പ്രമാദമായ സ്വത്തു തട്ടിപ്പുകേസിന്‍റെ കുറ്റപത്രത്തില്‍ ന്യൂനതകള്‍ കണ്ടതിനെ തുടര്‍ന്ന് കോടതി കുറ്റപത്രം തിരിച്ചയച്ചു. കോടതിയുടെ നിര്‍ദേശപ്രകാരം 2017 ജൂലൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ കുറ്റപത്രത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ച്ഇത് മൂന്നാംവട്ടമാണ് തിരിച്ചയക്കുന്നത്.

തളിപ്പറമ്പ് തൃച്ചംബരത്തെ ജനകീയ ഡോക്ടറായിരുന്ന പരേതനായ കുഞ്ഞമ്പുനായരുടെ മകനും റിട്ട.സഹകരണ രജിസ്ട്രാറുമായിരുന്ന പരേതനായ തിരുവനന്തപുരം പേട്ട വലിയവീട് ലൈനില്‍ താമസിച്ചു വന്നിരുന്ന ബാലകൃഷ്ണന്‍റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളാണ് ചിലര്‍ വ്യാജരേഖകളുടെ പിന്‍ബലത്തില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ബാലകൃഷ്ണന്‍റെ മരണശേഷം പരേതന്‍റെ പേരിലുള്ള കോടികള്‍ വിലമതിക്കുന്ന സ്വത്ത് വകകള്‍ക്ക് പുതിയ അവകാശികള്‍ രംഗത്തെത്തിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം 2017 ജൂലൈയില്‍ കേസെടുത്ത പോലീസിന്‍റെ അന്വേഷണത്തിലാണ് ബാലകൃഷ്ണന്‍റെ മരണത്തിന് പിന്നിലെ ദുരൂഹതകളുടെ മറനീക്കിയത്.

കോടികളുടെ ആസ്തിയുള്ള സ്വത്തുവകകളാണ് തളിപ്പറമ്പിലും മറ്റുമായി ഉള്ളതെന്ന് മനസിലാക്കിയ അഭിഭാഷക പിന്നീട് പരേതനായ ബാലകൃഷ്ണന്‍ തന്‍റെ സഹോദരിയെ വിവാഹം കഴിച്ചതായി പിന്തുടര്‍ച്ചാവകാശമുള്‍പ്പെടെയുള്ള വ്യാജരേഖകളുണ്ടാക്കി സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതിനെതിരെ പയ്യന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാജ വിവാഹസര്‍ട്ടിഫിക്കറ്റ്, വിവാഹ ഫോട്ടോ, വിവാഹക്ഷണക്കത്ത് എല്ലാം വ്യാജമായിരുന്നുവെന്ന് കണ്ടെത്തി.

ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാലകൃഷ്ണനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് വാങ്ങി മതിയായ സൗകര്യങ്ങളില്ലാത്ത ആംബുലന്‍സില്‍ കയറ്റിയുള്ള പ്രതികളുടെ യാത്രയ്ക്കിടയില്‍ 2011 സെപ്റ്റംബര്‍ 13ന് രാത്രി ഒന്‍പതരയോടെ കൊടുങ്ങല്ലൂരെത്തെിയപ്പോഴാണ് ബാലകൃഷ്ണന്‍ മരിച്ചത്. പിന്നീട് ബന്ധുക്കളെപോലും അറിയിക്കാതെ ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

തങ്ങളുടെ ബന്ധുവാണ് ബാലകൃഷ്ണനെന്നും ചികിത്സയ്ക്കായി കൊണ്ടുപോകുംവഴിയാണ് മരണമെന്നുമുള്ള ഇവര്‍ പോലീസിന് നല്‍കിയ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇതോടെ ബാലകൃഷ്ണന്‍റെ മരണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിരുന്നതായും പ്രതികള്‍ കോടികളുടെ സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കമാണ് നടത്തിയിരുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച മരണം സംബന്ധിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

കൊലപാതകം, കൃത്രിമരേഖ ചമയ്ക്കല്‍, ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാല്‍ സര്‍ക്കാരില്‍നിന്നും നിയമോപദേശം ലഭിക്കുന്നതിലുള്ള കാലതാമസത്തെ പഴിചാരി കുറ്റപത്ര സമര്‍പ്പണം വര്‍ഷങ്ങളോളമാണ് വൈകിയത്. ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണത്തിനിടയില്‍ പോലീസ് കണ്ടെത്തിയ സുപ്രധാന തെളിവുകളായ രേഖകളില്‍ പലതും കാണാത്തതാണ് ന്യൂനതയായി കണ്ടെത്തിയത്. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ടുദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്.