ആറളം ഫാമിൽ വന്യജീവി കാട്ടുപന്നിയെ കൊന്നുതിന്നു
Sunday, March 24, 2024 7:26 AM IST
ആറളം ഫാം: ഫാമിലെ പുനരധിവാസ മേഖലയിൽ ബ്ലോക്ക് ഏഴിൽ വന്യജീവി കാട്ടുപന്നിയെ കൊന്നു ഭക്ഷിച്ചു. സംഭവ സ്ഥലത്തുനിന്നും പുലിയുടെതെന്ന് സംശയിക്കുന്ന കാല്പാടുകൾ അധികൃതർ കണ്ടെത്തി.

ഒരാഴ്ച മുന്പ് ഏഴാം ബ്ലോക്കിൽ താമസക്കാരനായ ബാലന്‍റെ വീടിന് സമീപത്താണ് ആദ്യം പുലിയെ കണ്ടുവെന്ന് പറയുന്നത്. ‌പിന്നീട് പന്ത്രണ്ടാം ബ്ലോക്കിൽ നിന്ന് വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ആടിനെ പുലി കടിച്ചു കൊന്നിരുന്നു. ഇതോടെ വനം വകുപ്പ് പ്രദേശത്ത് മൂന്ന് കാമറകൾ സ്ഥാപിച്ചെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഇന്നലെ രാവിലെയാണ് പ്രദേശവാസികൾ വന്യജീവി കാട്ടുപന്നിയെ കൊന്നുതിന്ന സ്ഥലത്ത് പുലിയുടെതെന്ന് സംശയിക്കുന്ന കാല്പാടുകൾ കണ്ടത്. താമസക്കാർ കുടിവെള്ളത്തിനായി കുഴിച്ച സ്ഥലത്തെ ഇളകിയ മണ്ണിലാണ് കാൽപ്പാട് കണ്ടെത്തിയത്.

‌ ഇതോടെ താമസക്കാർ കൂടുതൽ ഭയത്തിലാണ്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്പാടുകൾ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രദേശത്ത് നിരീക്ഷണത്തിനായി രണ്ട് കാമറകൾ സ്ഥാപിച്ചു.