അധ്യാപകരെ സർക്കാർ ജീവനക്കാരാക്കുന്ന നടപടികൾ പൂർത്തിയായില്ല
Sunday, March 24, 2024 7:26 AM IST
പരിയാരം: സർക്കാർ ഏറ്റെടുത്തിട്ട് ആറു വർഷത്തോളമായിട്ടും പരിയാരം നഴ്സിംഗ് കോളജ് അധ്യാപകരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുന്നതിനുള്ള വർഗീകരണ ആഗീകരണ പ്രക്രിയകൾ ഇതുവരെ നടപ്പിലായില്ലെന്ന പരാതി ശക്തമാകുന്നു. മെഡിക്കൽ കോളജിലെ അനുബന്ധ സ്ഥാപനങ്ങളായ ഡെന്‍റൽ കോളജ്, ഫാർമസി കോളജ് എന്നിവിടങ്ങളിലെ വർഗീകരണ ആഗീകരണ പ്രക്രിയകൾ പൂർത്തിയായിരിക്കെ സ്വതന്ത്രസ്ഥാപനമായി ചുമതലകൾ നിർവഹിക്കേണ്ട നഴ്സിംഗ് കോളജിന്‍റെത് അനിശ്ചിതത്വത്തിൽ തുടരുകയാണ്.

പിഎംഎസ്എസ് പ്രകാരമുള്ള ജമ്മു കാഷ്മീർ വിദ്യാർഥികൾ അടക്കം 87പേരാണ് ഒരു വർഷം നഴ്സിംഗ് കോളജിൽ പ്രവേശനം നേടുന്നത്. ഇതോടൊപ്പം പിജി നഴ്സിംഗ് വിദ്യാർഥികളും പ്രവേശനം നേടുന്നുണ്ട്. സർക്കാർ ആഗീരണ പ്രക്രിയ നടക്കാത്തതുമൂലം നിലവിലുള്ള വിദ്യാർഥികൾക്ക് ആനുപാതികമായി അധ്യാപകർ ഇല്ലാത്തതിനാൽ ഇവിടെയുള്ള അധ്യാപകർക്ക് ജോലിഭാരം വളരെ കൂടുതലാണ്.

2009ൽ നടപ്പാക്കിയ ശമ്പള പരിഷ്കരണ പ്രകാരമുള്ള വേതനമാണ് ഇപ്പോഴും ഇവിടുത്തെ അധ്യാപകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2019ലെ ശമ്പള പരിഷ്കരണമോ 2018 മുതൽ വർധിപ്പിച്ച ഡിഎ യോ നഴ്സിംഗ് കോളജ് അധ്യാപകർക്ക് ലഭിക്കുന്നില്ല. ഈ സാമ്പത്തിക നഷ്ടങ്ങൾ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ജോലിഭാരവും അധ്യാപകരിൽ കടുത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നു.

96% സ്ത്രീകൾ അധ്യാപക ജോലി നിർവഹിക്കുന്ന ഈ സ്ഥാപനത്തിലെ ആഗീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട ഫയൽ വർഷങ്ങളായി ധനകാര്യ വകുപ്പിന്‍റെ കീഴിൽ ഒപ്പിടൽ ചടങ്ങിനായി കാത്തു കെട്ടിക്കിടക്കുകയാണ്.

ഈ ഫയലിൽ എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനമെടുത്ത് തെരഞ്ഞെടുപ്പിനുമുമ്പ് തന്നെ വർഗീകരണ ആഗീകരണ പ്രക്രിയ പൂർത്തിയാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം