പിണറായിയുടെ ആർഎസ്എസ് ബന്ധം മറയ്ക്കാനാവാത്തത്: കേരള കോൺഗ്രസ്
Tuesday, March 26, 2024 7:56 AM IST
പയ്യാവൂർ: കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ സമുദായത്തെ പൗരത്വ നിയമത്തിൽ നിന്ന്‌ സംരക്ഷിക്കുവാൻ ഇറങ്ങി തിരിച്ചിരിക്കുന്ന പിണറായി വിജയൻ ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തിയ വ്യക്തിയാണെന്ന് കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി.

1977ൽ കൂത്തുപറന്പിൽ നിന്ന് ആർഎസ്എസ് സഹായത്തോടെ ജയിച്ച പിണറായി വിജയൻ ഇപ്പോൾ ഇക്കാര്യം മനഃപൂർവം തമസ്കരിക്കുകയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർലമെന്‍റിലെത്തുന്ന എൽഡിഎഫുകാർ ബിജെപിക്കു വേണ്ടി കൈപൊക്കേണ്ട അവസ്ഥയാണ് നേരിടുന്നത്.

എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കാണുന്ന കോൺഗ്രസ് അധികാരത്തിലെത്തേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണെന്നും അതിനാൽ കണ്ണൂരിൽ നിന്ന് കെ. സുധാകരൻ വിജയിക്കേണ്ടതുണ്ടെന്നും ജില്ലാ കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡന്‍റ് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.എ. ഫിലിപ്പ്, ജോർജ് കാനാട്ട്, ഡോ. ജോൺ ജോസഫ്, ജയിംസ് പന്ന്യാംമാക്കൽ, ജോസ് നരിമറ്റം, ടെൻസൺ ജോർജ് കണ്ടത്തിൻകര, ജോസ് വണ്ടാംകുന്നേൽ, പി.എസ്. മാത്യു, ടോമി വെട്ടിക്കാട്ട്, ഡെന്നിസ് മാണി, ഷാജു തേക്കുംകാട്ടിൽ, ബേബിച്ചൻ കളപ്പുര എന്നിവർ പ്രസംഗിച്ചു.