പാടാംകവലയിൽ വനംവകുപ്പ് ക്വാർട്ടേഴ്‌സ്; നിർമാണം പുരോഗമിക്കുന്നു
Tuesday, March 26, 2024 7:56 AM IST
പാടാംകവല: വനംവകുപ്പ് ജീവനക്കാർക്കായി ക്വാർട്ടേഴ്‌സ് കെട്ടിടമൊരുങ്ങുകയാണ്. പാടാംകവല സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് സമീപത്തായാണ് എല്ലാ സൗകര്യങ്ങളോടുകൂടിയ ക്വാർട്ടേഴ്‌സ് കെട്ടിടം ഒരുങ്ങുന്നത്. ആദ്യഘട്ട പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

നബാർഡ് ഫണ്ട് ഉപയോഗിച്ച് 1.24 കോടി രൂപ ചെലവിലാണ് 10 പേർക്ക് താമസിക്കാൻ സാധിക്കുന്ന കെട്ടിടം നിർമിക്കുന്നത്. 12 ജീവനക്കാരാണ് നിലവിൽ പാടാംകവല ഫോറസ്റ്റ് ഓഫീലുള്ളത്. ഓഫീസ് കെട്ടിടത്തിൽ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ ഇവിടെ താമസിച്ച് ജോലി ചെയ്യാൻ ജീവനക്കാർക്ക് ബുദ്ധിമുട്ടായിരുന്നു.

വന്യമൃഗശല്യം രൂക്ഷമായ പയ്യാവൂർ പഞ്ചായത്തിലെ ഫോറസ്റ്റ് ഓഫീസിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനെതിരേ നേരത്തെ പ്രതിഷേധമുയർന്നിരുന്നു. അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയായിരുന്ന പാടാംകവല സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് സമീപം പുതിയ ക്വാർട്ടേഴ്‌സ് കെട്ടിടമെരുങ്ങുന്നതോടെ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ.

മലയോരത്തിന്‍റെ വനാതിർത്തികളിൽ കാട്ടാന ശല്യവും മറ്റ് വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാകുമ്പോഴും പാടാംകവലയിലെ ഫോറസ്റ്റ് ഓഫീസിൽ വേണ്ടത്ര സൗകര്യങ്ങളിലില്ലായിരുന്നു. ജീവനക്കാർക്ക് സഞ്ചരിക്കാനുള്ള വാഹനമോ കാട്ടാനകളെ തുരത്താനുള്ള പടക്കമോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്ത സ്ഥിതിയുണ്ടായിരുന്നു. പലപ്പോഴും ജീവനക്കാർ തങ്ങളുടെ ഇരുചക്രവാഹനങ്ങളിലാണ് വനമേഖലയിലെ ഉൾറോഡുകളിലൂടെ കാട്ടാനകളെ തുരത്താൻ ജീവൻ പണയം വച്ച് പോയിരുന്നത്.

ഉളിക്കൽ, ഇരിക്കൂർ, പടിയൂർ, പയ്യാവൂർ, ചെങ്ങളായി, മലപ്പട്ടം, ഏരുവേശി പഞ്ചായത്തുകളും ശ്രീകണ്ഠപുരം നഗരസഭയും ഉൾപ്പെടുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസിന്‍റെ ദുരവസ്ഥ പരിഹരിക്കാൻ വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുയർന്നിരുന്നു. തുടർന്ന്, സജീവ് ജോസഫ് എംഎൽഎയും പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് സാജുസേവ്യറും പ്രത്യേകമായി വനം മന്ത്രിയെ നേരിട്ട് കണ്ട് സൗകര്യങ്ങൾ ഒരുക്കാൻ അഭ്യർഥിച്ചു. ക്വാർട്ടേഴ്‌സ് ഒരുങ്ങുന്നതോടെ വനം വകുപ്പ് ജീവനക്കാർക്ക് കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കുമെന്നും വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ സൗകര്യങ്ങൾ പഞ്ചായത്ത് ഉറപ്പുവരുത്തുമെന്നും സാജു സേവ്യർ വ്യക്തമാക്കി.