മട്ടന്നൂർ: മുൻകാലങ്ങളിലെന്ന പോലെ ഇത്തവണയും സിപിഎം-ബിജെപി അന്തർധാര സജീവമാണെന്നും വർഗീയ ഫാസിസ്റ്റ് ശക്തികളുമായി ചങ്ങാത്തം പുലർത്തുന്ന സിപിഎമ്മിന്റെ യഥാർഥ മുഖം ജന തിരിച്ചറിയണമെന്നും മുൻ കെപിസിസി പ്രസിഡന്റും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ മട്ടന്നൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിയാണ്. അഴിമതിക്കേസുകളിൽ നിന്ന് രക്ഷപ്പെടാൻ വർഗീയ ഫാസിസ്റ്റ് ശക്തികളുമായി സിപിഎം കൂടുതൽ അടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ഇ.പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, യുഡിഎഫ് നിയോജക മണ്ഡലം ജനറൽ കൺവീനർ രാജീവൻ എളായാവൂർ, യുഡിഎഫ് നേതാക്കളായ വി.ആർ. ഭാസ്കരൻ, അൻസാരി തില്ലങ്കേരി, ടി.വി. രവീന്ദ്രൻ, സുരേഷ് മാവില, രാഘവൻ കാഞ്ഞിരോളി, പി.കെ. കുട്ട്യാലി, മുസ്തഫ ചൂരിയോട്ട്, എം.വി. ചഞ്ചലാക്ഷി, എം.സി. കുഞ്ഞമ്മദ്, പ്രശാന്തൻ കോതേരി, എ.കെ. രാജേഷ്, വി.എൻ. മുഹമ്മദ്, ജോയി കോളോളം, വി. മോഹനൻ, കെ.പി. ബാബു, രാഗേഷ് തില്ലങ്കേരി, പി.കെ.രാജൻ കല്യാട്, സാജൻ കോളയാട്, വിനോദ് വെളളുവക്കണ്ടി, ഹരികൃഷ്ണൻ പാളാട് എന്നിവർ പ്രസംഗിച്ചു.