ജോലി വാഗ്ദാനം നൽകി ഒമാനിലേക്ക് കടത്തിയ ഏഴോം സ്വദേശിനിക്ക് എംബസി വഴി മോചനം
Tuesday, March 26, 2024 8:09 AM IST
പഴയങ്ങാടി: ജോലി വാഗ്ദാനം നൽകി ഒമാനിലേക്ക് കടത്തിയ ഏഴോം സ്വദേശിനിയായ യുവതിക്ക് എംബസി വഴി മോചനം. ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം നൽകി ഒമാനിലേക്ക് കടത്തിയ ഏഴോം നെരുവമ്പ്രം സ്വദേശിനി പി.പി. സോളിയാണ് ഇന്ത്യൻ എംബസിയുടെ ഇടപെടൽ മൂലം നാട്ടിലെത്തിയത്.

ബംഗളൂരിൽ ഹോട്ടൽ വ്യവസായം നടത്തി വരികയായിരുന്ന യുവതിയെ പരിചയപ്പെട്ട കാഞ്ഞങ്ങാട് കടപ്പുറം സ്വദേശി പി.എ. ജമാലുദ്ദീൻ ഒമാനിലേക്ക് ജോലിസാധ്യതയുണ്ടെന്ന് അറിയിക്കുകയായിരുന്നു.

കഴിഞ്ഞവർഷം ഡിസംബർ 23നാണ് യുവതി ഒമാനിൽ എത്തിയത്. തുടർന്ന് 800 റിയാലിന് ഇവരെ ഏജന്‍റിന് വിൽക്കുകയായിരുന്നു. ഏജന്‍റ് 1500 റിയാലിന് ഒമാൻ സ്വദേശിക്ക് വീട്ടുജോലിക്കായി കൈമാറി. ചതി മനസിലാക്കിയ യുവതി ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചു. തുടർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഇടപെടലിനെത്തുടർന്നാണ് നാട്ടിലെത്തിച്ചത്.

ഏജന്‍റ് പിടിച്ചുവച്ച ഇവരുടെ പാസ്പോർട്ടും മറ്റു സാധനങ്ങളും ഒമാൻ കെഎംസിസി പ്രവർത്തകർ ഇടപെട്ട് തിരിച്ചുനൽകി. ബിജെപി മാടായി മണ്ഡലം പ്രസിഡന്‍റ് സി. ഭാസ്കരൻ, ജനറൽ സെക്രട്ടറിമാരായ വടക്കൻ സുജിത്ത്, കെ. സജീവൻ, ജില്ലാ കമ്മിറ്റിയംഗം ടി. ശശീന്ദ്രൻ തുടങ്ങിയവർ യുവതിയുടെ വീട്ടിൽ സന്ദർശനം നടത്തി.