കേളകത്തുകാർ ചോദിക്കുന്നു, എത്രകാലം സഹിക്കണം പൊടിശല്യം
Wednesday, March 27, 2024 6:47 AM IST
കേളകം: കേളകം-അടക്കാത്തോട് റോഡരികിലെ വീട്ടുകാരും പ്രദേശവാസികളും പൊടിശല്യത്തിൽ വീർപ്പുമുട്ടുന്നു. റോഡരിക് കുടിവെള്ള പൈപ്പിനായി വെട്ടിക്കീറിയപ്പോഴായിരുന്നു ചുകപ്പ് പൊടി ശല്യത്തിൽ ജനം പൊറുതി മുട്ടിയത്.

പിന്നീട് ക്വാറി വേസ്റ്റ് ഇട്ടതോടെ പൊടിയുടെ നിറമാറി വെള്ളയായി എന്നല്ലാതെ മറ്റൊരു മാറ്റവുമുണ്ടായിട്ടില്ല. സാധാരണഗതിയിൽ ഇത്തരം കോറി വേസ്റ്റ് ഇട്ടു കഴിഞ്ഞാൽ വെള്ളം നനച്ച് അത് സെറ്റ് ചെയ്യാറുണ്ട്. എന്നാൽ ഇവിടെ ഇത്തരത്തിലുള്ള ഒരു പ്രവർത്തനവും ഇവിടെ നടത്തിയിട്ടില്ല. പൊടിശല്യം കാരണം കുട്ടികളിലും മുതിർന്നവരിലും അലർജി രോഗങ്ങളും വ്യാപകമാണ്. അടയ്ക്കാത്തോട് കേളകം റോഡരികിലെ വ്യാപാര സ്ഥാപനങ്ങൾ പലതും പൊടിശല്യം കാരണം അടച്ചു.

കഴിഞ്ഞ രണ്ടു വർഷത്തിലധികമായി റോഡിന്‍റെ നിർമാണ പ്രവർത്തി നടന്നു വരുന്നുണ്ടെങ്കിലും ഇനിയും പൂർത്തിയായിട്ടില്ല. രണ്ട് കിലോമീറ്റർ ദൂരം മെക്കാഡം ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തിയാണ് അനന്തമായി നീണ്ടു പോകുന്നത്. ഒരുതവണ കരാറുകാരന് തുക വർധിപ്പിച്ച് റീ ടെൻഡറും നൽകിയിരുന്നു. മാർച്ച് 31 കഴിയുന്നതോടെ വീണ്ടും കരാറുകാരന് തുക വർധിപ്പിച്ചു നൽകാനുള്ള ഉദ്യോഗസ്ഥ -കരാർ കൂട്ടുകെട്ടിന്‍റെ ഭാഗമായാണ് പ്രവൃത്തി നീട്ടിക്കൊണ്ടു പോകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.