കണ്ണൂര്‍: സംസ്ഥാനത്ത് വന്ദേ ഭാരതിന്റെ വരവോടു കൂടി കെ - റെയിലിനെ വിമർശിച്ചവർക്ക് യാത്രാസൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലായി തുടങ്ങിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എൽഡിഎഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വിഷൻ കോൺക്ലേവ് "നമ്മുടെ കണ്ണൂർ' വികസന സെമിനാർ സാധു ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല , വി. ശിവദാസൻ എംപി, കെ.വി. സുമേഷ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പി. കെ. ശ്രീമതി ടീച്ചർ, സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ്, എല്‍ഡിഎഫ് നേതാക്കളായ സി. പി. സന്തോഷ് കുമാര്‍, സി. എൻ. ചന്ദ്രൻ,പി. പി. ദിവാകരൻ, ഇ.പി. ആർ വേശാല, സി. പി. മുരളി, എ. ജെ. ജോസഫ്, എം. പ്രകാശൻ,എം. പി. മുരളി, ജോയി കൊന്നക്കൻ, കെ. പി. പ്രശാന്ത്, സി. വൽസൻ, സജി കുറ്റ്യാനിമറ്റം, ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി സി. അനിൽകുമാർ, ചിത്രകാരൻ എബി എൻ. ജോസഫ്, ഫുട്ബോൾ താരം പി. വി. മിഥുൻ, എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ, എല്‍ ഡി എഫ് ജില്ലാ കണ്‍വീനര്‍ എന്‍. ചന്ദ്രന് എന്നിവർ പങ്കെടുത്തു.